2019-2020 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം; ഫിബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ നിര്‍മ്മലയ്ക്ക് വെല്ലുവിളികള്‍ ഏറെ

January 08, 2020 |
|
News

                  2019-2020 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന്  സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം; ഫിബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ നിര്‍മ്മലയ്ക്ക് വെല്ലുവിളികള്‍ ഏറെ

ന്യൂഡല്‍ഹി: രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍  കടന്നുപോകുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയെല്ലാം ഇപ്പോഴും ഏറ്റവും വലിയ  തളര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്  അഞ്ച് ശതമാനമകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളും കണക്കുകൂട്ടുന്നത്.  വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയാല്‍ പതിനൊന്ന് വര്‍ഷഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാകും അത്.  നാഷണല്‍സ്റ്റാറ്റിസ്റ്റിക് മന്ത്രാലയമാണ് ഇതുമായി ബ്ന്ധപ്പെട്ട കണക്കുകള്‍  പുറത്തുവിട്ടത്.  

രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയില്‍ രൂപപ്പെട്ട  തളര്‍ച്ചയും,  കണ്‍സ്ട്രക്ഷന്‍  മേഖലകളിലുണ്ടായ വെല്ലുവിളിയുമാണിതിന് കാരണം.  നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ്  പുറത്തുവിട്ട കണക്കുകള്‍ പ്രകാരം  ദേശീയ വരുമാനത്തിന്റെ ആദ്യ അഡ്വാന്‍സ് എസ്റ്റിമേറ്റ് അനുസരിച്ച്, ഉല്‍പാദന മേഖലയുടെ വളര്‍ച്ച 2019-20 ല്‍ 2 ശതമാനമായി കുറയും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 6.9 ശതമാനമായിരുന്നു കണക്കാക്കിയത്.  കണ്‍സ്ട്രക്ഷന്‍ മേഖലയുടെ വളര്‍ച്ചാ നിരക്ക്  8.7 ശതമാനത്തില്‍ നിന്ന്  2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 3.1 ശതമാനമായി കുറയുകയും ചെയ്യും. 

അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനമായാണ് ചുരുങ്ങിയത്.  രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍  ഇന്ത്യയുടെ  പ്രതീക്ഷിത  വളര്‍ച്ചാ നിരക്് അഞ്ച് ശതമാനമായി ചുരുങ്ങിയേക്കുമെന്നാണ് വിലയിരുത്തുന്നത്.  

ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക  പ്രതസിന്ധിയില്‍ നിന്ന് കരകയറാനുള്ള പ്രഖ്യാപനങ്ങളാകും ഫിബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുന്ന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുക. ഉപഭോഗ നിക്ഷേപ മേഖലയുടെ തളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്. വിവിധ മേഖലകളെ കരകയറ്റാനും, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റാനും അഞ്ച് ട്രില്യണ്‍ സദ് വ്യവസ്ഥയിലേക്ക് എത്തിക്കാനുമുള്ള പ്രഖ്യാപനങ്ങളാകും നവംബര്‍ ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ നിര്‍മ്മല ഉള്‍പ്പെടുത്തുക. എന്നാല്‍ പ്രഖ്യാപനങ്ങളുടെ പെരുമഴ നിരത്തിയാല്‍ പോലും സര്‍ക്കാറിന് മാന്ദ്യത്തില്‍ നിന്ന് കരകയറാനാകില്ലെന്നാണ് വിലയിരുത്തല്‍.  

കോര്‍പ്പറേറ്റ് നികുതി സര്‍ക്കാര്‍  22 ശെതമാനമാക്കി കുറച്ചിട്ടും രാജ്യത്തെ നിക്ഷേപ, വ്യവസായിക മേഖല തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.  2019-2020 സാമ്പത്തിക  വര്‍ഷത്തിലെ ഒന്നാം പാദത്തിലും, രണ്ടാം പാദത്തിലും വളര്‍ച്ചാ നിരക്ക് കുറഞ്ഞു. വളര്‍ച്ചാ നിരക്ക് ഒന്നാം പാദത്തില്‍ അഞ്ച് ശതമാനമായും,  രണ്ടാം പാദത്തില്‍ 4.5 ശതമാനമായും കുറഞ്ഞു. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു അത്.  എന്നാല്‍ ജനുവരി 31 ന്  സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടേക്കും.  എന്നാല്‍ 2019 ല്‍ പുറത്തിറക്കിയ സാമ്പത്തിക  സര്‍വേ റിപ്പോര്‍ട്ടിലുള്ള എല്ലാ പ്രഖ്യാപനങ്ങള്‍ക്കും തിരിച്ചടിയാണ് നേരിട്ടുള്ളത്. വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമാക്കുക, ധനകമ്മി  3.3 ശതമാനമാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്ക് നടപ്പുവര്‍ഷം തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടിക്കാന്‍ ടാക്സ് ഇനത്തില്‍ കുറവ് വരുത്തിയേക്കുമെന്നാണ് വിവരം.  

നിര്‍മ്മലയുടെ മുന്‍പിലുള്ള വെല്ലുവിളികള്‍ 

കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കിയിട്ടും വ്യവസായിക മേഖല തളര്‍ച്ചയിലേക്ക് കൂപ്പുകുത്തി,  മാത്രമല്ല, രാജ്യത്തെ ഉപഭോക്തൃ ആത്മ വിശ്വാസം കുറഞ്ഞു. തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 6.1 ശതമാനത്തിലേക്ക് എത്തി. ആഭ്യന്തര  ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെയാകുമെന്നാണ് റേറ്റിങ് ഏജന്‍സികളും,  സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.  

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് കാത്തിനില്‍ക്കാതെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍  സമ്പദ് വ്യവസ്ഥയിലേക്കെത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ നടത്തി നടപ്പിലാക്കാനാണ് നിര്‍മ്മല ലക്ഷ്യമിടുന്നത്. അതായത് ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥായാക്കി മാറ്റി ഇന്ത്യയെ ആഗോള തലത്തില്‍ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.  ഇതിന്റെ ഭാഗമായി പലപപ്രഖ്യാപനങ്ങളും ധനമന്ത്രി അടുത്തിടെ നടത്തിയിരുന്നു. 

രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി 102 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.  

എന്നാല്‍ അടിസ്ഥാനസൗകര്യ രംഗത്ത് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്നും സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി നിര്‍മ്മല എടുത്തുപറയുകയും ചെയ്തു. 2022 ആകുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് പുതിയ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നത്. 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 70 നിക്ഷേപകരുമായി ചര്‍ച്ച നടത്തിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നാല് മാസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് വിവിധ പദ്ധതികള്‍ക്കും മൂന്ന് ലക്ഷം കോടി രൂപയുടെ പ്രഖ്യാപനവുമണ്ടായി. 

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പ്രഖ്യാപനങ്ങളും, അതായത് ബജറ്റ് പ്രഖ്യാപനങ്ങളുള്‍പ്പടെ വേണ്ട വിധത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് മറ്റൊരു വിമര്‍ശനം.  രാജ്യം സാമ്പത്തിക  പ്രതിസന്ധികൊണ്ട് നെട്ടോട്ടമോടുമ്പോഴും വേണ്ട വിധത്തില്‍ ഫലം കാണുന്നില്ലെന്നാണ് ആക്ഷേപം.

Related Articles

© 2024 Financial Views. All Rights Reserved