വാഹന നിര്‍മ്മാണ കമ്പനികള്‍ പ്രതിസന്ധിയില്‍; മൂന്ന് ദിവസം വരെ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടും

September 04, 2019 |
|
Lifestyle

                  വാഹന നിര്‍മ്മാണ കമ്പനികള്‍ പ്രതിസന്ധിയില്‍; മൂന്ന് ദിവസം വരെ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടും

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളെല്ലാം ഇപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വാഹന വിപണിയില്‍ നേട്ടം കൊയ്യാനാകാതെ വിവിധ കമ്പനികള്‍ ഉത്പാദനം വെട്ടിക്കുറച്ചും, നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയുമുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. മാരുതി സെപ്റ്റംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ നിര്‍മ്മാണ കമ്പനികള്‍ അടച്ചുപൂട്ടിയേക്കുമെന്നാണ് വിവരം. ഗുരുഗ്രാമിലെയും, മെന്‍സറിലെയും നിര്‍മ്മാണ പ്ലാന്റുകളാണ് കമ്പനി മൂന്ന് ദിവസം വരെ അടച്ചുപൂട്ടുന്നത്. ആഗസ്റ്റ് മാസത്തില്‍ കമ്പനിക്ക് വിപണി രംഗത്ത് നേട്ടം കൊയ്യാന്‍ സാധിക്കാത്തത്് മൂലമാണ് ഉത്പ്പാനം കുറക്കാനും, നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുമുള്ള നീക്കം നടത്തുന്നത്. കമ്പനിയുടെ വാഹനങ്ങളെല്ലാം ഫാക്ടറികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് സൂചന. 

അതേസമയം വിപണി രംഗത്ത് നേട്ടം കൊയ്യാനാകാത്തത് മൂലം മാരുതി സുസൂക്കി അടക്കമുള്ള വിവിധ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജോലി സമയം ഷിഫ്റ്റാക്കി വെട്ടിച്ചുരുക്കാനും കമ്പനികള്‍ തീരുമാനം എടുത്തുവെന്നാണ് സൂചന. അതേസമയം കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും, പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ മാറ്റി നിര്‍ത്തുകയും ചെയ്തുവെന്നാണ് മറ്റൊരു ആരോപണം. അതേസമയം രാജ്യത്തെ എന്‍ബിഎഫ്സി സ്ഥാപനങ്ങളുടെ തകര്‍ച്ച മൂലം വാഹന പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായി. വാഹന പ്രേമികള്‍ പലപ്പോഴും ലോണ്‍ എടുത്താണ് വാഹനം വാങ്ങാറ്. വിവിധ എന്‍ബിഫ്സി സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയും, വായ്പ നല്‍കാനാവശ്യമായ കരുതല്‍ധനം കൈവശമില്ലാത്ത അവസ്ഥയും ഉണ്ടായതോടെയാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീഴാന്‍ ഇടയാക്കിത്. ഇതോടെ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടും, ഉത്പ്പാദനം വെട്ടിക്കുറച്ചുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. 

രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളായ ഹുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍സ്, ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്കെല്ലാം ആഗസ്റ്റ് മാസത്തിലെ വില്‍പ്പനയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തി. മാരുതിയുടെ വില്‍പ്പനയില്‍ മാത്രം ആഗസ്റ്റ് മാസത്തില്‍ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വില്‍പ്പന ആഗസ്റ്റ് മാസത്തില്‍ മാത്രം വാഹന വില്‍പ്പന ആകെ 1,06,413 യൂണിറ്റിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. പാസഞ്ചര്‍ വാഹന വില്‍പ്പനയിലടക്കം ഭീമമായ ഇടിവാണ് ഓഗസ്റ്റ് മാസത്തില്‍ ആകെ രേഖപ്പെടുത്തിയത്. 

അതേസമയം രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോണ്ടാ കാര്‍സിന്റെയും, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെയും വില്‍പ്പനയില്‍ യഥാക്രമം 51 ശതമാനവും, 21 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വാഹന വില്‍പ്പനയില്‍ ആഗസ്റ്റ് മാസത്തിലും ഇടിവുണ്ടായതില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വാഹന വില്‍പ്പനയില്‍ ഇടിവ് രൂപപ്പെട്ടത് മൂലം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും, ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്. 

Related Articles

© 2024 Financial Views. All Rights Reserved