ഇന്ത്യയില്‍ മാന്ദ്യം ശക്തമോ ? നോമുറയും വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചു

November 09, 2019 |
|
News

                  ഇന്ത്യയില്‍ മാന്ദ്യം ശക്തമോ ? നോമുറയും വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചു

നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച  കൈവരിക്കില്ലെന്ന അഭിപ്രായം ശക്തമാണ്. പ്രമുഖ ബ്രോക്കറേജ്  ഗ്രൂപ്പായ നോമുറ ഇപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിരിക്കുകയാണ്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെയായിരികകുമെന്നാണ് നോമുറ ബ്രോക്കറേജ് ഗ്രൂപ്പ് വ്യക്തമാരക്കിയിട്ടുള്ളത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.9 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ നോമുറ ഗ്രൂപ്പ് 5.7 ശതമാനമാണ് രേഖപ്പെടുത്തിയത്.  നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 

നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഉപഭോഗ മേകലയിലെയും, കാര്‍ഷിക മേഖലയിലെയും മോശം സ്ഥിതിയാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍  കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം ആറ് ശതമാനത്തിലേക്ക് ചുരുങ്ങിയാല്‍ രാജ്യം അതിഭ*യങ്കരമായ സാമ്പത്തിക പ്രതിസന്ധിയാകും അഭിമുഖീരിക്കുക. കാര്‍ഷിക നിര്‍മ്മാണ മേഖലയെല്ലാം ഇപ്പോഴും ഏറ്റവും മോശം കാലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പാ ശേഷി കുറഞ്ഞതടക്കമുള്ള പ്രതസിന്ധികള്‍ ഇപ്പോഴും രാജ്യം അഭിമുഖീരിക്കുകയാണ്. 

അതേസമയം നിക്ഷേപകര്‍ പിന്നോട്ടുപോയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിരുന്നു.  മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ അഴിച്ചുപണികള്‍ ഇപ്പോഴും തുടരുകയാണ്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിര്ക്ക് ആറ് ശതമാനത്തിന് താഴെയായിരിക്കുമെന്നാണ് വിവിധ റേറ്റിങ് ഏജന്‍സികള്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്.  

ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച്  ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. 

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

Related Articles

© 2024 Financial Views. All Rights Reserved