ന്യൂഡല്‍ഹി: പിഎംസി ബാങ്കില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് എച്ച്ഡിഐഎല്‍ കമ്പനി എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ രാകേഷ് കുമാര്‍ വിദ്വാന്‍, മാനേജിങ് ഡയറക്ടര്‍ സാരംഗ് വിദ്വാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവന്നതോടെ ഇരുവരുടെയും 35,000 കോടി രൂപയുടെ ആസ്തി മരവിപ്പിക്കുകയും ചെയ്തു. പ്രതികള്‍ രാജ്യം വിടാതിരിക്കാനുള്ള എല്ലാ നടപടികളും പോലീസ് എടുത്തുവെന്നാണ് വിവരം. പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും, വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗവും ഇപ്പോള്‍ കര്‍ശനമായ നടപടിയാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്.
ബാങ്ക് 8,880 കോടി രൂപയുടെ വായ്പ നല്‍കിയതില്‍ 6500 കോടി രൂപയോളം റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായി എച്ച്ഡിഐഎല്ലിനാണ് നല്‍കിയത്. ആകെ വായ്പയുടെ 73 ശതമാനത്തോളം വരുമിതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. വായ്പാ ചട്ടങ്ങള്‍ ലംഘിച്ചതിനെതിരെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിനെതിരെ കര്‍ശനമായ നടപടിയാണ് ഇപ്പേള്‍ സ്വീകരിച്ചിട്ടുള്ളത്.
ഒരാള്‍ മാത്രം നടത്തുന്ന കമ്പനികള്‍ക്ക് 10 ശതമാനം വായ്പയും, ഒന്നില്‍ കൂടുതല്‍ പേര്‍ നടത്തുന്ന കമ്പനികള്‍ക്ക് 20 ശതമാനം വായ്പയും മാത്രമേ നല്‍കാന്‍ അനുവാദമുള്ളൂ. ഈ നിയമം ലംഘിച്ചാണ് പിഎംസി എച്ച്ഡിഐഎല്ലിന് വായ്പ അനുവദിച്ചിട്ടുള്ളത്. അതേസമയംപഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട കണക്കുകള്‍ മറച്ചുവെക്കാന്‍ 21,049 വ്യാജ അക്കൗണ്ടുകളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. എച്ച്ഡിഐഎല്ലുമായി ബന്ധപ്പെട്ട നിഷ്‌ക്രിയ ആസ്തി മറച്ചുവെക്കാനാണ് കമ്പനി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. റിസര്‍വ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വ്യാപക ക്രമക്കേട് മൂലം ബാങ്കിന്റെ പ്രവര്‍ത്തനം റിസര്‍വ്വ് ബാങ്ക് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആറ് മാസത്തേക്കാണ് ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മരവിപ്പിച്ചിട്ടുള്ളത്. ഇതോടെ നിക്ഷേപകര്‍ക്ക് 1000 രൂപ മാത്രമേ ഇനി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപം, വായ്പാ എന്നിവയ്‌ക്കെല്ലാം റിസര്‍വ്വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ഇനി ലഭ്യമാക്കണം.
ബാങ്കില്‍ വന്‍ തിരിമറിയും, തട്ടിപ്പുകളും നടന്നതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം ബാങ്കിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നിക്ഷേപകര്‍ വലിയ ആശങ്കയാണ് ഇപ്പോള്‍ നേരിടുന്നത്. മുംബൈ നഗരത്തിലെ പിഎംസി ശാഖകള്‍ ഇപ്പോള്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ബാങ്കിനെ ആശ്രയിച്ചവരും, ബാങ്കില്‍ പണം നിക്ഷേപിച്ചവരും പ്രതിസന്ധിയിലായി.ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ 35 എ പ്രകാരം ഉത്തരവ് നടപ്പില്‍ വരുമെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം പിഎംസി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദ് ചെയ്തിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ബാങ്കിന് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ കാര്യം വ്യക്തമല്ല. അതേസമയം കിട്ടാക്കടം വര്‍ധിച്ചതാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന ആരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 137 ബ്രാഞ്ചുകളാണ് നിലവില്‍ പിഎംസി ബാങ്കിന് ബ്രാഞ്ചുകളുള്ളത്. ഇവിടങ്ങളിലുള്ള സേവനമെല്ലാം ഇപ്പോള്‍ ആര്‍ബിഐ റദ്ദ് ചെയ്തിരിക്കുകയാണ്. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും റദ്ദ് ചെയ്തതോടെ നിക്ഷേപകരെല്ലാം ഇപ്പോള്‍ വന്‍ പ്രതിസന്ധിയാണ് നേരിുന്നത്.