Lifestyle

ഓലയില്‍ 300 മില്ല്യണ്‍ റൈഡ് ബുക്ക് ചെയ്യാന്‍ ഒരുങ്ങി ഹ്യുണ്ടായ്

ആഭ്യന്തര റൈഡ് ഹൈലിങ് കമ്പനിയായ ഓലയില്‍ 250-300 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി.  ഓലയുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഓലയില്‍ 4% ഓഹരികള്‍ ഹ്യുണ്ടായി വാങ്ങുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ഫണ്ട് സമാഹരണം സാധ്യമാക്കിയത് ഏകദേശം 6 ബില്യണ്‍ ഡോളര്‍ മൂലധനം ആണ്. ഭവിഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് ഇത്രയും തുക നല്‍കിയത്.

ഹ്യുണ്ടായ്-ഓല ചര്‍ച്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എന്‍ട്രാക്കര്‍ ആണ്. ഈ നിക്ഷേപം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ഹുണ്ടായിയുടെ രണ്ടാമത്തെ നിക്ഷേപമായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ കാര്‍ റെന്റല്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് 100 കോടി രൂപയുടെ ഫണ്ടിംഗ് റൗണ്ട് നടത്തി.

ഓലയുടെ 500 മില്യന്‍ ഡോളര്‍ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ഫ്‌ലിപ്കാര്‍ട്ട് കോഫൗണ്ടര്‍ സച്ചിന്‍ ബന്‍സാല്‍, മീറ അസ്സറ്റ്-നവേവര്‍ ഏഷ്യ ഗ്രോത്ത് ഫണ്ട് എന്നിവയുടെ പങ്കാളിത്തവും ഇതില്‍ ഉള്‍പ്പെടും. ഫെബ്രുവരി 11 ന് മീറ അസ്സറ്റ് ഓലയുമായി നടത്തിയ സംഭാഷണങ്ങളില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തു. പുതിയ സമ്പദ്വ്യവസ്ഥയില്‍ ഹ്യുണ്ടായ് സജീവമാണ്. കഴിഞ്ഞ നവംബറില്‍ സിങ്കപ്പൂര്‍ റൈഡ് ഹെയ്‌ലിംഗ് കമ്പനി ഗ്രാബില്‍ 250 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.

 

Author

Related Articles