Banking

ഇന്ദിര ഗാന്ധി ബാങ്ക് ദേശസാല്‍ക്കരണം നടപ്പിലാക്കിയിട്ട് അര നൂറ്റാണ്ട്; പ്രിയദര്‍ശിനിയുടെ ദീര്‍ഘ വീക്ഷണം സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകി

രാജ്യത്തെ സാമ്പത്തിക മേഖലയുടെ കുതിച്ചുചാട്ടത്തിന് കാരണമായ ബാങ്ക് ദേശസാല്‍ക്കരണത്തിന് തുക്കമിട്ട് 50 വര്‍ഷം പിന്നിട്ടു. 1969 ജൂലൈ മാസത്തിലാണ് രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് രാജ്യത്തെ വിവിധ കോണുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ  ബാങ്കുകളെ പൊതുമേഖലാ ബാങ്കാക്കി മാറ്റി സാമ്പത്തിക കുതിച്ചാട്ടത്തിനിും, സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും തുടക്കമിട്ട് ഒരുമിപ്പിച്ചത്. ഇന്ദിരാഗാന്ധിയുടെ അന്നത്തെ സാമ്പത്തിക ദീര്‍ഘ വീക്ഷണവും, നേതൃ പാഠവുമെല്ലാം സമ്പദ് വ്യവസ്ഥയുടെ ശക്തിക്ക് കരുത്തേകി. ബാങ്കിങ് കമ്പനീസ് എന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കിയാണ് അന്ന് ഇന്ദിരാഗാന്ധി ദേശസാല്‍ക്കരണ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തിയത്. രാജ്യത്തെ കൂടുതല്‍ ബാങ്കുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലൂടെ പ്രവര്‍ത്തിക്കുന്നതിന് കാരണമാവുകയും ചെയ്തു ഇന്ദിരാഗാന്ധിയുടെ ഓര്‍ഡിനന്‍സിലൂടെ.

രാജ്യത്തെ 14 ഓളം ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍  നിയന്ത്രണത്തിലൂടെ ഉണ്ടായിട്ടുള്ളത്. ആദ്യ കാലത്ത് ബാങ്കിങ് ഇടപാടുകള്‍ക്ക് പൂര്‍ണമായും ആശ്രയിച്ചിരുന്നത് ധനികരും, രാജ്യത്തെ ഇടത്തരം വിഭാഗങ്ങളുമായിരുന്നു ബാങ്കിങ് മേഖലയിലെ  പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കും ശേഷമാണ് രാജ്യത്തെ ബാങ്കിങ് മേഖലയില്‍ ദേശസാല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 1969  ജൂലൈ 19 ന് ദേശസാല്‍ക്കരണം നടപ്പിലാക്കിയപ്പോള്‍ അന്ന് സുപ്രീം കോടതി ചോദ്യം ചെയ്തുവെന്നത് വലി യ ചര്‍ച്ചാ വിഷയമായിരുന്നു. കോടതി ഇടക്കാല ഉത്തരവിലൂടെ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ദിരാഗാന്ധിയുടെ നിലപാടിലുള്ള കരുത്തും, തീരുമാനവും കൊണ്ട് ദേശസാല്‍ക്കരണ പ്രവര്‍ത്തനം നടപ്പിലാക്കാന്‍ നിയമപരമായി തന്നെ നേരിടുകരയും ചെയ്തു. 34 ദിവസങ്ങള്‍ക്ക് ശേഷം 14 അംഗ ബെഞ്ച് ദേശസാല്‍ക്കരണ പ്രവര്‍ത്തനത്തെ ശരിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം രാജ്യത്തെ പൊതതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി മെച്ചപ്പെടുത്തുന്നതിനും, വായാപാ വളര്‍ച്ചാ ശേഷി വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരന് ഇേേപ്പാഴും വലിയ വെല്ലുവിളായായി ഉയര്‍ത്തുന്നുണ്ട്. കിട്ടാക്കടം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തെ ബാങ്കുകള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. ബാങ്കുകളുടെ വായ്പാ ശേഷി വളര്‍ത്തുന്നതിനും, ബാങ്കുകളുടെ മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ 70,000 കോടി രൂപയോളം നീക്കിവെച്ചിട്ടുള്ളത്. സാമ്പത്തിക നിലമെച്ചപ്പെട്ട എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ ആസ്തി വാങ്ങുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ക്രെഡിറ്റ് നല്‍കാനും ധാരണായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ പൊതുമേഖലാ വായ് ബാങ്കായ നാഷണല്‍ ഹൗസിങ് ബാങ്കിന്റെ പ്രവര്‍ത്തനം ആര്‍ബിഐ തിരിച്ചേല്‍പ്പിച്ചതായി ധനമന്ത്രി ഏതാനു ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. 

 

Author

Related Articles