Banking

ആന്ധ്ര ബാങ്കിന് മൂന്നാം പാദത്തില്‍ കോടികളുടെ ഭീമമായ നഷ്ടം

ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ആന്ധ്രാ ബാങ്ക് 578.59 കോടി രൂപയുടെ നഷ്ടം നേരിട്ടു. മോശം വായ്പകള്‍ ഉയര്‍ത്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ബാങ്കിന്റെ മൊത്തം നഷ്ടം 532.02 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ നഷ്ടം 1,744.99 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ ബാങ്കിന്റെ കിട്ടാക്കടം 1,790.17 കോടി രൂപയായി ഉയര്‍ന്നു.

2018 ഡിസംബര്‍ അവസാനത്തോടെ മൊത്തം ആസ്തിയില്‍ 16.68 ശതമാനം വളര്‍ച്ചയും, നിഷ്‌ക്രിയ ആസ്തി 14.26 ശതമാനവുമാണ്. സമ്പൂര്‍ണ്ണ മൂല്യത്തില്‍, ബാങ്കിന്റെ മൊത്തം കടബാധ്യത 21,599.32 കോടി രൂപയായിരുന്നത് 28,703.47 കോടി രൂപയായി കുറഞ്ഞു.

നിഷ്‌ക്രിയ ആസ്തികള്‍, മൂന്നാം പാദത്തിന്റെ അവസാനത്തോടെ 6.99 ശതമാനം കുറവു വന്നു (10,778.36 കോടി രൂപ). അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.72 ശതമാനമായിരുന്നു (10,858.32 കോടി രൂപ). 2018 ഡിസംബര്‍ 31 ലെ കണക്ക് അനുസരിച്ച് ആന്ധ്ര ബാങ്ക് 68.47 ശതമാനം എന്ന നിലയിലെത്തി നില്‍ക്കുകയാണ്. ബാങ്കിന്റെ ഓഹരി വില 0.42 ശതമാനം കുറഞ്ഞ് 23.95 രൂപയിലെത്തി.

 

Author

Related Articles