Banking

മികച്ച മുന്നേറ്റം തുടര്‍ന്ന് ആക്‌സിസ് ബാങ്ക് വീണ്ടും; അറ്റാദായം 1,681 കോടി രൂപയായി ഉയര്‍ന്നു

രാജ്യത്തെ സ്വകാര്യ മേഖലയില്‍ മികച്ച മുന്നേറ്റം നടത്തുന്ന ബാങ്കുകളില്‍ ഒന്നായ ആക്‌സിസ് ബാങ്ക് ഡിസംബര്‍ 31 ന് അവസാനിച്ച രണ്ടാംപാദത്തിലെ അറ്റാദായം 1,681 കോടി രൂപയായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 726 കോടിയായിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആരോഗ്യ വായ്പയുടെ വളര്‍ച്ചാ നിരക്ക് 18 ശതമാനമായിരുന്നു. ചില്ലറ വായ്പാ പുസ്തകം 20% വര്‍ധിച്ചു. പുതുതായി നിയമിക്കപ്പെട്ട എം ഡി & സി.ഇ.ഒ അമിതാഭ് ചൗധരിയാണ് പ്രകടന ഫലം പ്രഖ്യാപിച്ചത്. 

നിക്ഷേപങ്ങള്‍ 26 ശതമാനം വര്‍ധിച്ച് 5.14 ലക്ഷം കോടി രൂപയിലെത്തി. 4.31 ലക്ഷം കോടി രൂപയുടെ ആഭ്യന്തര വായ്പകളാണ് കഴിഞ്ഞ പാദത്തില്‍ ബാങ്ക് അനുവദിച്ചിട്ടുള്ളത്. റീട്ടെയ്ല്‍, എസ്എംഇ വിഭാഗമാണ് ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്.

എന്നാല്‍ മൊത്തം നിഷ്‌ക്രിയാസ്തി (അല്ലെങ്കില്‍ മോശം വായ്പ) ഒരു വര്‍ഷം മുന്‍പ് 5.28 ശതമാനമായിരുന്നത് 5.75% ആയിത്തീര്‍ന്നു. മുന് വര്ഷം ഇതേ കാലയളവിലെ 25,000 കോടിയെ അപേക്ഷിച്ച് ഡിസംബറിലാണ് മൊത്ത നിഷ്‌ക്രിയ ആസ്തി 30,854 കോടി രൂപയായി കുറഞ്ഞത്. മൊത്തം വരുമാനം 14,314.63 കോടിയില്‍നിന്ന് 18,130.42 കോടി രൂപയായി. ബാങ്കിന്റെ മൊത്തം കിട്ടാക്കടം വായ്പയുടെ 5.75 ശതമാനമായി ഉയരുകയും ചെയ്തു. 

ബാങ്കിന്റെ വളര്‍ച്ചയും ലാഭക്ഷമതയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മൂന്ന് സ്ട്രാറ്റജികളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപ വിപണി വിഹിതം ഉയര്‍ത്തികൊണ്ട് ബാങ്കിന്റെ വളര്‍ച്ചയ്ക്ക് ഉത്തേജനം പകരുമെന്നും മുന്‍കാല വിഹിതം വീണ്ടെടുക്കുമെന്നും അമിതാഭ് ചൗധരി പറഞ്ഞു. ടെക്നോളജി പ്ലാറ്റ്ഫോം ശക്തിപ്പെടുത്തുകയും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്നതിന് അനലിറ്റിക്സ്, വൈദഗ്ധ്യ വിഭാഗങ്ങളില്‍ ബാങ്ക് നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Author

Related Articles