ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അഞ്ച് കോടി വരെ വായ്പ നല്‍കാം
മുംബൈ: ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അഞ്ച് കോടി വരെ വ്യക്തിഗത വായ്പ നല്‍കാമെന്ന് റിസര്‍വ് ബാങ്ക്. ഇതിന് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയുടെ ആവശ്യവും ഇല്ല. 25 ലക്ഷമാണ് ഇപ്പോഴത്തെ വായ്പാ പരിധി. എന്നാല്‍ 5 കോടിയില്‍ കൂടുതല്‍ വായ്പയായി നല്കാന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്.
അസോസിയേറ്റഡ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഒരു ബാങ്കിന്റെ ഡയറക്ടറുടെ ബന്ധുവിനും ഈ ആനുകൂല്യം ലഭിക്കും. വ്യക്തിഗത വായ്പയ്ക്ക് മാത്രമേ അനുമതി ലഭിക്കൂ. അതേസമയം ബിസിനസ് വായ്പകളുടെ പരിധി 25 ലക്ഷമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. 2015 ജൂലൈയില്‍ ബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്ക് / ബന്ധുക്കള്‍ക്ക് വായ്പയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വന്തം ഡയറക്ടര്‍മാര്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്നതിനുള്ള നിയമപരമായ നിയന്ത്രണത്തിനു പുറമേ, 25 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള വായ്പകള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് / മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ അനുവദിക്കൂ എന്ന് റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു. 1996 ലാണ് ഈ നിബന്ധന നിലവില്‍ വന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് അനുമതി.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും -
7.99 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ അവതരിപ്പിച്ച് ടാറ്റ ക്യാപിറ്റല്‍