ബാങ്കുകളുടെ വായ്പ കൊടുക്കലില്‍ 13.24 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബാങ്കുകളുടെ വായ്പാ ശേഷിയില്‍ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. 2019 മാര്‍ച്ചില്‍ ബാങ്കുകള്‍ നല്കിയ വായ്പയില്‍ 13.24 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ബാങ്കുകളുടെ നിക്ഷേപത്തിലും വര്‍ധനവുണ്ടായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിക്ഷേപത്തില്‍ 10.03 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മാര്‍ച്ച് 29 വരെ ബാങ്കുകള്‍ കൊടുത്ത വായ്പ ഏകദേശം 97.67 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിക്ഷേപ വര്‍ധനവ് ഏകദേശം 125.72 ലക്ഷം കോടി രൂപയായും ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്.
റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ബാങ്കുകളുടെ വായ്പ കൊടുക്കലില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയത്. വ്യാവസായ മേഖലയ്ക്ക് ബാങ്കുകള്‍ നല്കിയ പ്രോത്സാഹനമാണ് വായ്പ കൊടുക്കല്‍ വര്‍ധിപ്പിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 2017-18 സാമ്പത്തിക വര്‍ഷം 6.7 ശതമാനം വര്‍ധനവാണ് നിക്ഷേപത്തിലുണ്ടായിട്ടുള്ളത്. ബാങ്കുകള്‍ കൂടുതല്‍ വായ്പ നല്കുമ്പോള് വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും