Trading

ഒമിക്രോണ്‍ വ്യാപനഭീതി; സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: ഒമിക്രോണ്‍ വ്യാപനഭീതിയില്‍ രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി വീണ്ടും 17,000ന് താഴെയെത്തി. സെന്‍സെക്സ് 949.32 പോയിന്റ് താഴ്ന്ന് 56,747.14ലിലും നിഫ്റ്റി 284.40 പോയിന്റ് നഷ്ടത്തില്‍ 16,912.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒമിക്രോണിനൊപ്പം വരാനിരിക്കുന്ന വായ്പാ നയവും നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചു. ഐടി, എഫ്എംസിജി ഓഹരികളാണ് കനത്ത വില്പന സമ്മര്‍ദംനേരിട്ടത്. ഓട്ടോ, ധനകാര്യ ഓഹരികളിലും ദുര്‍ബലാവസ്ഥ തുടര്‍ന്നു. യുപിഎല്‍ ഒഴികെ നിഫ്റ്റി50യിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കോള്‍ ഇന്ത്യ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐടി സൂചിക രണ്ടു ശതമാനം നഷ്ടം നേരിട്ടു. മറ്റ് സെക്ടറുകള്‍ ഒരു ശതമാനം  വീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരു ശതമാനം സമ്മര്‍ദത്തിലായി.

Author

Related Articles