വാണിജ്യ വായ്പയില്‍ 14.4 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വാണിജ്യ വായ്പകളില്‍ വന്‍വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ് യൂണിയന് സിഐബിഐഎല്‍- എഐഡിബിഐയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2018 ഡിസംബറില്‍ അവസാനിച്ച ത്രൈമാസ കാലയളവില്‍ 14.4 ശതമാനമാണ് വാണിജ്യ വായ്പയില്‍ വര്‍ധനവുണ്ടായിട്ടുള്ളതെന്നും, 111.1 ലക്ഷം കോടി രൂപയാണ് വായ്പ അനുവദിച്ചതെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.
വ്യക്തികത സംരഭങ്ങള്‍ക്കും, എംഎസ്എംഇ വായ്പകള്‍ക്കും 25.2 ലക്ഷം കോടി രൂപ വായ്പ നല്‍കിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം കിട്ടാക്കടത്തില്‍ 2018 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണിലുണ്ടായികുന്ന 20 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകളില്‍ പ്രധാനമായും ഉള്ളത്. വായ്പാ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ബാങ്കിന്റൈ ഊര്‍ജിതമായ നടപടികളെ പറ്റിയും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും