ഡെബിറ്റ് കാര്‍ഡ് പിഒഎസ് സ്വൈപ്പ് 27 ശതമാനം ഉയര്‍ന്നു
ഇന്ത്യക്കാര്‍ തങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) ടെര്‍മിനലിലെ ഡെബിറ്റ് കാര്‍ഡ് സൈ്വപ്പുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019 മാര്‍ച്ചില്‍ 27 ശതമാനത്തിലേറെ കുതിച്ചുയര്‍ന്നു. ഇതിനു വിപരീതമായി എടിഎം പിന്‍വലിക്കലുകള്‍ 15 ശതമാനം വേഗതയില്‍ വളരുകയും ചെയ്തു.
കണക്കുകള്‍ പ്രകാരം ഡെബിറ്റ് കാര്‍ഡ് സൈ്വപ്സ് മാര്‍ച്ചില്‍ 407 മില്യണ്‍ ആയിരുന്നു. അതായത് 891 മില്യണ്‍ ഉള്ള എടിഎം പിന്‍വലിക്കലുകളുടെ പകുതിയും ഡെബിറ്റ് കാര്‍ഡ് സൈ്വപ്സ് നടന്നിട്ടുണ്ട്. 2016 നും 2019 മാര്‍ച്ചിനും ഇടക്ക് വ്യാപാരികളുടെ ഇടപാടുകള്‍ക്കായുള്ള ഡെബിറ്റ് കാര്‍ഡ് പെയ്മെന്റ്സ് 250 ശതമാനത്തിലധികം വര്‍ധിച്ചു.
ക്രെഡിറ്റ് കാര്‍ഡുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും പിഒഎസ് ഇടപാടുകള്‍ക്ക് 22% വളര്‍ച്ച കൂടുതലാണ്. പിഒ എസ് ടെര്‍മിനലുകളിലെ ഇടപാട് അതീവ സുരക്ഷിതമാണ്. 2019 മാര്‍ച്ചില്‍ ഇത് 162 ദശലക്ഷം പിഒഎസ് ഇടപാടുകാളായിരുന്നു. 2018 മാര്‍ച്ചില്‍ ഇത് 127 മില്യണ്‍ ആയിരുന്നു.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും