Banking

ഫസ്റ്റ് അബുദാബി ബാങ്ക് സൗദിയില്‍ പുതിയ ബ്രാഞ്ച് തുറന്നു; ഒരു വര്‍ഷത്തിനിടെ ബാങ്ക് തുറന്നത് മൂന്നാമത്തെ ബ്രാഞ്ച്

യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്ക് സൗദിയില്‍ പുതിയ ബ്രാഞ്ച് തുറന്നതായി റിപ്പോര്‍ട്ട്. ജിദ്ദയിലാണ് അബുദാബി ഫസ്റ്റ് ബാങ്ക് പുതിയ പ്രവര്‍ത്തനം ആരംഭിച്ചത്.  സൗദി അറേബബ്യന്‍ ധനകാര്യ അതോറിറ്റിയായ സമയില്‍  നിന്ന് ലൈസന്‍സ് ലഭിച്ചതിന് ശേഷമാണ് ബാങ്ക് ജിദ്ദയില്‍ പുതിയ ബ്രാഞ്ച് തുറക്കാന്‍ തീരുമാനം എടുത്തിട്ടുള്ളത്. സൗദിയില്‍ പുതിയ ബ്രാഞ്ച് തുറക്കുന്നതോടെ ബാങ്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കപ്പെടും. സൗദിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നതോടെ അബുദാബി ഫസ്റ്റ് ബാങ്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കപ്പെടുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഒരുവര്‍ഷത്തിനിടെ സൗദിയിലെ മൂന്നാമത്തെ ശാഖയാണ് അബുദാബിയിലെ ഫസ്റ്റ് ബാങ്കിന്റേത്.  

ബാങ്കിന്റെ പ്രവര്‍ത്തനത്തിലും വികസന പദ്ധതിയിലടക്കം വന്‍ മുന്നേറ്റമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. സൗദിയില്‍ ബാങ്കിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ വന്‍ മുന്നേറ്റമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതേസമയം നടപ്പുവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ മൂന്ന് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ബാങ്കിന്റെ അറ്റലാഭം 3.11 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 3.032 ബില്യണായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം ബാങ്കിന്റെ അറ്റപലിശേതര വരുമാനത്തില്‍ സെപ്റ്റംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുമ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ പലിശേതര ഇനത്തിലുള്ള വരുമാനം 10 ശതമാനം ഉയര്‍ന്ന് 1.74 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.മുന്‍വര്‍ഷം ഇതേകാലയളവില്‍ പലിശേതര വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 1.58 ബില്യണ്‍ ദിര്‍ഹമാണെന്നാണ് റിപ്പോര്‍ട്ട്. 

വായ്പാ ഇനത്തില്‍ ബാങ്കിന്റെ വരുമാനം 378 ബില്യണായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഏഴ് ശതമാനം വര്‍ധന. നിക്ഷേപം അഞ്ച് ശതമാനം വര്‍ധിച്ച് 477 ബില്യണായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

Author

Related Articles