Banking

മൂന്ന് പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചയില്‍

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ തമ്മിലുള്ള ലയനത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തിവരികയാണ്. മൂന്ന് പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ലയനം സംഭവിക്കുന്നതോടെ ഒരു 'വ്യവസ്ഥാപിതമായ സുപ്രധാന ധനസ്ഥാപന'മായി മാറിയ ഒരു എന്റിറ്റി സൃഷ്ടിക്കും.

ബാങ്ക് ഓഫ് ബറോഡയ്‌ക്കൊപ്പം ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയുടെ ഒത്തു ചേരലിനാണ്  കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.  ലയനം 2019 ഏപ്രില്‍ ഒമ്പതിന് പ്രാബല്യത്തില്‍ വരും. ഈ മൂന്ന് ബാങ്കുകള്‍ ലയിക്കുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറുമെന്നാണ് കണക്കു കൂട്ടല്‍. മൂന്ന് ബാങ്കുകളും ലയിക്കുന്നതോടെ 14.8 ലക്ഷം കോടി രൂപയുടെ ബിസിനസ് നടത്തുന്ന ബാങ്കിങ് സ്ഥാപനമായി മാറും. പിന്നീടിത്് എസ്ബിഐ, ഐസിഐസിഐ എന്നിവയ്ക്ക് പിന്നില്‍ മൂന്നാമത്തെ വലിയ ബാങ്ക് ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സമ്പദ്‌വ്യവസ്ഥയുമായി ശക്തമായി ആഗോളതലത്തില്‍ മത്സരിക്കാനാവശ്യമുള്ള ബാങ്കിനെ സൃഷ്ടിക്കാന്‍ സംയോജിതമാവുകയും വൈവിധ്യമാര്‍ന്ന സന്തുലിതകളെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിഐബിഎസുകള്‍ക്ക് അധിക മൂലധനം നല്‍കണം. ഡിസിഐബിഎസുകളുടെ അധിക കോമണ്‍ ഇക്വിറ്റി ടയര്‍ 1 ആവശ്യകത 2019 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നേരത്തെ ഈയിടെ പ്രഖ്യാപിച്ച പദ്ധതികളേക്കാള്‍ അധികമായി സര്‍ക്കാര്‍ വായ്പ നല്‍കുന്ന 41,000 കോടി സര്‍ക്കാര്‍ തങ്ങളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തും. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 65,000 കോടിയില്‍ നിന്ന് 1.06 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തും. ഇത് പൊതുമേഖലാ ബാങ്കുകളുടെ വായ്പാ ശേഷി വര്‍ദ്ധിപ്പിക്കുമെന്നും സഹായിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

 

 

Author

Related Articles