ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നവരുടെ പാസ്പോര്ട് പിടിച്ചുവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങുന്നവര്‍ക്ക് കടിഞ്ഞാണിടാന്‍ മദ്രാസ് ഹൈക്കോടതി പുതിയൊരു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പാസ്പോര്‍ട്ട് നിയമത്തില്‍ ഭേദഗതി വരുത്താനാണ് മദ്രാസ് ഹൈക്കോടതി പുതിയ നിര്‍ദേശം വച്ചത്. ജസ്റ്റിസ് എസ് വൈദ്യനാഥാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങുന്നവരുടെ എണ്ണം കൂടുന്നുവെന്ന കണ്ടെത്തലിലാണ് കോടതി പാസ്പോര്‍ട്ട് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നിയമത്തില്‍ ഭേദഗതി വരുത്തുന്നതോടെ ബാങ്ക് അധികൃതര്‍ക്ക് ഇപഭോക്താവില് നിന്ന് പാസ്പോര്‍ട്ട് ആവശ്യപ്പെടാനാകും.
പാസ്പോര്‍ട്ട് റദ്ദ് ചെയ്യുന്നതടക്കമുള്ള അവകാശങ്ങള്‍ ഇതോടെ ബാങ്ക് അധികൃതര്‍ക്ക് ലഭിക്കുകയും ചെയ്യും. അംഗണവാടി ജീവനക്കാരിയായ എസ് മംഗളം എന്നയാളുടെ ഹരജി തള്ളിക്കൊണ്ടാണ് കോടതി പുതിയ നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടത്. ബാങ്കുകളില്‍ വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയും, വിജയ് മല്യ അടക്കമുള്ളവര്‍ ബാങ്കുകള്‍ക്ക് കോടികളാണ് നഷ്ടമുണ്ടാക്കിയത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും