ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കാണ് കമ്പനികളുടെ വിദേശ നിക്ഷപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശ നിക്ഷേപത്തില്‍ 18 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2.69 ബില്യണ്‍ ഡോളറാണെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ പറയുന്നത്. 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് ആര്‍ബിഐ പുറത്തുവിട്ടത്. 2018 മാര്‍ച്ചില്‍ ഇതേ കാലയളവില്‍ ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2.28 ബില്യണ്‍ ഡോളറാണെന്നാണ് പറയുന്നത്.
ഫിബ്രുവരിയിലെ വിദേശ നിക്ഷേപത്തേക്കാള്‍ വന്‍ വര്‍ധനവാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2019 ഫിബ്രുവരിയില്‍ 1.71 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ നടത്തിയിട്ടുള്ളത്. നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയ കമ്പനികളുടെ വിവരവും ആര്‍ബിഐ പുറത്തുവിട്ടിട്ടുണ്ട്, ടാറ്റാ സ്റ്റീലാണ് വിദേശത്ത് ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയിട്ടുള്ളത്. ടാറ്റാ സ്റ്റീലിന്റെ വിദേശ നിക്ഷേപം 1.15 ബില്യണ്‍ ഡോളറാണ്. ജെഎസ്ഡബ്ല്യു 82 ബില്യണ്‍ ഡോളറും, ഒഎന്‍ജിസി 70.37 ബില്യണ്‍ ഡോളറുമാണ് വിദേശ നിക്ഷേപം.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം