Banking

ഇന്‍ഡ്യന്‍ ബാങ്ക് നേട്ടത്തില്‍; ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭമായി രേഖപ്പെടുത്തിയത് 75 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ഇന്‍ഡ്യന്‍ ബാങ്കിന്റെ വരുമാന വിവരം പുറത്തുവിട്ടു. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 74.55 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 365.37 കോടി രൂപയാണ് ഒഴുകെത്തിയത്. അതേസമയം മുന്‍വര്‍ഷം ബാങ്കിന്റെ അറ്റലാഭത്തില്‍ ആകെ രേഖപ്പെടുത്തിയത്  209.31 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. 

എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭമായി രേഖപ്പെടുത്തിയത് 321.95 കോടി രൂപയോളമാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ പ്രവര്‍ത്തനത്തിലും, സേവനത്തിലും നില മെച്ചപ്പെടുത്തിയത് മൂലമാണ് ബാങ്കിന്റെ അറ്റലാഭത്തില്‍ നേട്ടമുണ്ടായിട്ടുള്ളത്. ബാങ്കിന്റെ വരുമാനത്തിലടക്കം  വന്‍ വര്‍ധനവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. ഏപ്രില്‍ മാസം മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ബാങ്കിന്റെ വരുമാനമായി ഒഴുകിയെത്തിയത് 5,832 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ബാങ്കിലേക്ക് വരുമാനമായി ഒഴുകിയെത്തിയത് 5,131.96 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ ബാങ്കിലേക്ക് ആകെ ഒഴുകിയെത്തിയ വരുമാനമായി ഒഴുകിയെത്തിയിട്ടുള്ളത് 21,067.70 കോടി രൂപയാണെന്നാണ് ബാങ്കിലേക്ക്  ആകെ ഒഴുകിയെത്തിയത്.

Author

Related Articles