31 പൈസയുടെ മൂല്യ വര്‍ധനയുമായി ഇന്ത്യന്‍ രൂപ; ദേശീയ ഓഹരി സൂചിക ചരിത്രത്തില്‍ ആദ്യമായി 12,050 ല്‍
കഴിഞ്ഞ വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ 69.48 ലായിരുന്ന ഇന്ത്യന്‍ രൂപ ഓഹരി വിപണിയില്‍ 31 പൈസ വര്‍ധിച്ച് 69.39 ലെത്തി. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതാണ് ഈ നേട്ടത്തിലേയ്ക്ക് എത്താന്‍ രൂപയെ സഹായിച്ച പ്രധാന ഘടകം. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാരലിന് 61.20 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 426 പോയിന്റ് ഉയര്‍ന്ന് സൂചിക 40,140 ലേക്ക് എത്തി. ദേശീയ ഓഹരി സൂചിക ചരിത്രത്തില്‍ ആദ്യമായി 12,050ലെത്തിയിരിക്കുന്നു. 127 പോയിന്റ് ഉയര്‍ന്നാണ് നിഫ്റ്റി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.
റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനയോഗം ആരംഭിച്ചത് ഇന്നാണ്. യോഗത്തില്‍ റിപ്പോ നിരക്കുകളില്‍ കുറവുണ്ടായേക്കുമെന്ന സൂചനകളാണ് വിപണി നേട്ടത്തിന് കാരണമായതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം