ഇന്ഡസ്ലാന്ഡ് ബാങ്കിന്റെ അറ്റാദായത്തില്‍ 62 ശതമാനം ഇടിവ്
ഇന്ഡസ്ലാന്ഡ് ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റാദായം 2018-2019 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച നാലാം പാദത്തില്‍ 62.21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ അറ്റാദായം 360.10 കോടി രൂപയായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം നിരീക്ഷകര്‍ വിലയിരുത്തിയത് 765 കോടി രൂപയുടെ അറ്റാദായം ബാങ്ക് നേടുമെന്നായിരുന്നു. ഈ നിരീക്ഷണങ്ങളെയെല്ലാം തെറ്റിച്ചാണ് ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
മുന്‍വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് 953.10 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് നേടിയത്. ബാങ്കിന്റെ ലാഭത്തിലും വരുമാനത്തിലും വന്‍ ഇടിവ് വന്നതായാണ് റിപ്പോര്‍ട്ടുകളിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം ബാങ്കിന്റെ അറ്റ പലിശയിനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. ബാങ്കിന്റെ അറ്റ പലിശയിനത്തിലെ വരുമാനം 2,232 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും