Banking

ജെ&കെ ബാങ്കിന്റെ അറ്റലാഭത്തില്‍ വന്‍ ഇടിവ്; അറ്റ ലാഭം 21.87 കോടി രൂപയായി ചുരുങ്ങി

സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്.  2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 58 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ബാങ്കിന്റെ അറ്റലാഭം ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ 21.87 കോടി രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ അറ്റലാഭമായി രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 52.59 കോടി രൂപയാണ്. 

എന്നാല്‍ ബാങ്കിന്റെ ആകെ വരുന്ന വരുമാനം ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 2,256.25 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ ആകെ വരുമാനമായി രേഖപ്പെടുത്തിയത്  1,897.24  കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി 4.46 ശതമാനത്തില്‍ നിന്ന് 4.36 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Author

Related Articles