Trading

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; സെന്‍സെക്‌സ് 318 പോയിന്റ് താഴ്ന്നു

യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, ആഗോള തലത്തിലെ രാഷ്ട്രീയ പ്രതിസന്ധിയും ഇന്ത്യന്‍ ഓഹരി വിപണി തകര്‍ച്ച നേരിടുന്നതിന് കാരണമായി. ഇന്ത്യയിലെ സാമ്പത്തിക ഉണര്‍വില്ലായ്മയും ഓഹരി വിപണി നഷ്ടത്തിലേക്കെത്തുന്നതിന് കാരണമായിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും വിലയിരുത്തുന്നത്. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര തര്‍ക്കം കാരണം നിക്ഷേപകര്‍ പിന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 318.18 പോയിന്റ് താഴ്ന്ന് 38,897.46 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 90.60 പോയിന്റ് താഴ്ന്ന് 11,596.90. ലെത്തിയാീണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ഓട്ടോ, മെറ്റല്‍, പിഎസ്യു ബാങ്ക് എന്നീ ഓഹരികളില്‍ വന്‍ ഇടിവാണ് ഇന്ന് ഉണ്ടായത്. 

വിപ്രോ (3.66%), എച്ച്ഡിഎഫ്‌സി (2.56%), സീ എന്റര്‍ടെയ്ന്‍ (1.94%), ബ്രിട്ടാനിയ (0.82%), എച്ച്ഡിഎഫ്‌സി ബാങ്ക് (0.60%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

വ്യാപാരത്തിലെ സമ്മര്‍ദ്ദങ്ങള്‍ മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-12.80%), ഒഎന്‍ജിസി (-4.34%), ടാറ്റാ മോട്ടോര്‍സ് (-4.22%), എം&എം (-3.33 %) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് വ്യാപാരത്തിലെ സമ്മര്‍ദ്ദങ്ങള്‍ മൂലം നഷ്ടമുണ്ടായിട്ടുള്ളത്. 

അതേസമയം വിപണി രംഗത്തുണ്ടായ ആശയ കുഴപ്പം കാരണം വിവിധ കമ്പനിക്കകത്ത് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,966.93), എച്ച്ഡിഎഫ്‌സി (949.18), ആക്‌സിസ് ബാങ്ക് (835.41), എസ്ബിഐ (788.79), റിലയന്‍സ് (688.77) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

Author

Related Articles