സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കട നീക്കിയിരിപ്പില്‍ വര്‍ധനവ്
ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടത്തിലെ നീക്കിയിരിപ്പില്‍ 13 ശതമാനം വര്‍ധവുണ്ടായതായി റിപ്പോര്‍ട്ട്. കിട്ടാക്കടം പരിഹരിക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ ബാങ്കുകളുടെ നീക്കിയിരിപ്പില്‍ വര്‍ധനവുണ്ടായതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കിട്ടാക്കടത്തിലെ നിഷ്ക്രിയ ആസ്തികളില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും കണക്കുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്.
2019 മാര്‍ച്ച് മാസം വരെ രാജ്യത്തെ 16 സ്വകാര്യ ബാങ്കുകള്‍ കിട്ടാക്കടം പരിഹരിക്കുന്നതിനായി നീക്കിവെച്ചത് 54,447 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2018ല്‍ ഇതേ കാലയളവ് വരെ 48,298 കോടി രൂപയാണ് ബാങ്കുകള്‍ കിട്ടാക്കടം പരിഹരിക്കുന്നതിനായി നീക്കിവെച്ചത്.അതേസമയം ഐഡിഎഫ്സി ബാങ്കാണ് കിട്ടാക്കടം പരിഹരിക്കുന്നതിന് ഏറ്റവുമധികം തുക നീക്കിവെച്ച്ത്. ബാങ്കുകളുടെ എന്‍പിഎയില്‍ 0.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018 മാര്‍ച്ച് വരെ 1.25 ലക്ഷം കോടി രൂപയുടെ എന്‍പിഎയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും