Banking

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് ആര്‍ബിഐ മൂന്നാം തവണയും പലിശ നിരക്ക് കുറച്ചു

ന്യൂഡല്‍ഹി: വായ്പാ നയ അവലോകന യോഗത്തില്‍  ആര്‍ബിഐ മൂന്നാം തവണയും പലിശ നിരക്ക് കുറച്ചു. റിസര്‍വ്വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോയില്‍ 0.25 ബേസിസ് പോയിന്റാണ് ഇപ്പോള്‍ കുറവ് വരുത്തിയത്. ഏകദേശം 5.75 ശതമാനം കുറവാണ് ആര്‍ബിഐ ഇപ്പോള്‍ പലിശ നിരക്കില്‍ കുറവ്  വരുത്തിയിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വ്യാവസായിക വളര്‍ച്ചയും, സാമ്പത്തിക  വളര്‍ച്ചയും ലക്ഷ്യമിട്ടാണ് ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും കുറച്ചത്. 

അതേസമയം ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ  ജിഡിപി നിരക്ക് 5.8 ശതമാനമായിരുന്നു.ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ച  6.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ഒന്നര വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈന ഇന്ത്യയെ ജിഡിപി നിരക്കില്‍ മറികടക്കുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവാണ് ജിഡിപി നിരിക്കിനെ ബാധിക്കുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം  2013-2014 കാലയളവില്‍ 6.4 ശതമാനമാണ് ജിഡിപി നിരക്കിലെ വളര്‍ച്ച പ്രകടമായത്. 

 

 

Author

Related Articles