സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മൂന്ന് മാസത്തിനുള്ളില്‍ 5000 ജീവനക്കാരെ നിയമിക്കും
മുംബൈ:രാജ്യത്തെ സ്മോള്‍ ബാങ്കുകള്‍ മൂന്ന് മാസത്തിനകം 5000 പേരെ നിയമിച്ചേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉജ്ജയന്‍, ഇസാഫ്, സൂരോദയ്, ഇസാഫ് എന്നീ ബാങ്കുകളാണ് അടുത്ത മൂന്ന് മാസത്തിനകം 4000 മുതല്‍ 5000 ജീവനക്കാരെ നിയമിക്കാന്‍ ആലോചിക്കുന്നത്.
ബാങ്കുകളുടെ സാമ്പത്തിക പരമായി വിപുലപ്പെടുത്താനും കൂടുതല്‍ ശാഖകള്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപിക്കാനും വേണ്ടിയാണ് ബാങ്കുകള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്. എയു സ്മോള്‍ ബാങ്ക് 1500 പേരെയും, ഉജ്ജയന്ഡ 600 പേരെയും, ഇസാഫ് 500 പേരയും സൂര്യോദയ് 200 മുതല്‍ 250 പേരെയുമാണ് നിയമിക്കുക.
ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കൂടുതല്‍ നിയമിക്കുന്നത്. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ ജീവനക്കാരെ നിയമിക്കുമെന്നാണ് ഹ്യൂമന്‍ റിസോഴ്സ് വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതോടെ ബാങ്കിങ് മേഖലയിലേക്കുള്ള തൊഴില്‍ സാധ്യതകളും വിപുലമാകും. ജീവനക്കാരെ നിയമിക്കുന്നത് കൂടുതള്‍ ബാങ്കുകള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ശാഖകള്‍ ആരംഭിക്കുന്നത് കൊണ്ടാണെന്നാണ് സൂചന.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും