Banking

യെസ് ബാങ്കിന് ആശ്വാസമായി പുതിയ നിക്ഷേപകര്‍ എത്തിയേക്കും; നിക്ഷേപവുമായി ബന്ധപ്പട്ട് ചര്‍ച്ചകള്‍ ആരംഭിച്ചതായി വിവരം

മുംബൈ: കിട്ടാക്കടത്തിലൂടെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ യെസ് ബാങ്കിന് തണലായി പുതിയ നിക്ഷേപകരെത്തിയതായി റിപ്പോര്‍ട്ട്. ടിജി ക്യാറ്റല്‍ സെന്ററും, അഡ്വവെന്റ് ഇന്റര്‍ നാഷണല്‍ കമ്പനിയും ചേര്‍ന്ന് ഏകദേശം 700 ബില്യണ്‍ ഡോളറോളം സമാഹരിക്കുമെന്നാണ് റിപ്പോര്‍ട്ട്.നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രാരംഭ നവടപടികള്‍ ബാങ്ക് ആരംഭിച്ചതായാണ് വിവരം. ഇരുവിഭാഗം കമ്പനികളും യെസ് ബാങ്കില്‍ ചുരുങ്ങിയത് 350 മില്യണ്‍ ഡോളറോളം നിക്ഷേപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കിട്ടാക്കടം അധികരിച്ചത് മൂലം ബാങ്കിന്റെ ഓഹരി വിലയില്‍ 80 ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. പുതിയ നിക്ഷേപം ബാങ്കിന് ചെറിയ തോതിലെങ്കിലും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിനെ കരകയറ്റാന്‍ നിക്ഷേപകരുമായി ബാങ്ക് അധികൃതൃര്‍ വലിയ ചര്‍ച്ചകളാരംഭിച്ചിരുന്നു. നിക്ഷേപത്തിലൂടെ 1.2 ബില്യണ്‍ ഡോളറോളം സമാഹരിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്. ആഗസ്റ്റ് 20 മുതല്‍ ബാങ്കിന്  80 ശതമാനത്തോളം ഇടിവാണ് ഓഹരികളില്‍ ഉണ്ടായിട്ടുള്ളത്. 

എന്നാല്‍ ബാങ്കിലേക്ക് കൂടുതല്‍ നിക്ഷേ്പകരെത്തിയാല്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനും, മുലധനം വര്‍ധിപ്പിക്കാനും, വായ്പാ ശേഷി വീണ്ടെടുക്കാനും സാധിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ ്പറയുന്നത്. എന്നാല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട പൂര്‍ണമായ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതേയുള്ളൂ എന്നാണ് ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

Author

Related Articles