Banking

യെസ് ബാങ്ക് തിരിച്ചുവരുന്നു; ഇന്ന് വൈകുന്നേരത്തോടെ പഴയത് പോലെ പ്രവര്‍ത്തിക്കും; എസ്ബിഐ അടക്കമുള്ളവരുടെ പിന്തുണ തുണയായി; ഏഴ് പ്രൈവറ്റ് ബാങ്കുകളുടെ ശക്തമായ പിന്തുണയും വേറെ; നിക്ഷേപകരെ സംരക്ഷിച്ചത് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും; ബാങ്കിനെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ശ്രദ്ധേയം

മുംബൈ: സാമ്പത്തിക തകര്‍ച്ച നേരിട്ട യെസ് ബാങ്ക് ഇന്ന് മുതല്‍ വീണ്ടും പഴയത് പോലെ പ്രവര്‍ത്തിക്കും. ഇന്ന് വൈകുന്നേരം ആറുമണി മുതലാണ് ബാങ്കിന്റെ  പ്രവര്‍ത്തനങ്ങള്‍ പഴയതുപോലെ പുനരാരംഭിക്കുക. മൊറട്ടോറിയത്തിനു മുമ്പുള്ള എല്ലാ സേവനങ്ങളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് യെസ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.  

ഇന്നുമതല്‍ യെസ് ബാങ്കിന്റ എടിഎമ്മുകളിലും, ബ്രാഞ്ചുകളിലൂം ആവശ്യത്തിന് പണമുണ്ടായിരിക്കും. എന്നാല്‍ യെസ് ബാങ്കിനെ പഴയ അവസ്ഥയിലേക്കെത്തിക്കാന്‍ സര്‍ക്കാറും ആര്‍ബിഐ തീവ്രമായ ശ്രമങ്ങളാണ് ആരംഭിച്ചത്.  ഫെഡറല്‍ ബാങ്ക്,  എസ്ബിഐ, ബന്ധന്‍ ബാങ്ക് തുടങ്ങിയവരുടെ നിക്ഷേപം ബാങ്കിലേക്ക് എത്തിക്കാനും, ബാങ്കിന്റെ സാമ്പത്തിക  പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  ഇടപെടല്‍ നടത്തിയത് ശ്രദ്ധയമായി. നിക്ഷേപകരെ അസ്വസ്ഥരാക്കാതെയുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാരും ആര്‍ബിഐ സ്വീകരിച്ചിട്ടുള്ളത്.   

എന്നാല്‍  ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്.  മൂന്നിലൊന്ന് ഉപഭോക്താക്കള്‍ മാത്രമാണ് 50, 000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച്ചത്. മാര്‍ച്ച് 26ന് പുതിയ ഡയറക്ടര്‍ ബോര്‍ഡ് ചുമതലയേല്‍ക്കും. മൊറട്ടോറിയം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി റിസര്‍വ് ബാങ്ക് നിജപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണവും ഇന്ന് വൈകുന്നേരത്തോടെ ഒഴിവാകും.

നിലവില്‍  എസ്ബിഐ, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവര്‍ യെസ് ബാങ്കിന് വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. യെസ് ബാങ്കില്  7250 കോടി രൂപ നിക്ഷേപിക്കുമെന്ന് എസ്ബിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍  ഇതില്‍  6050 കോടി രൂപയോളം എസ്ബിഐ യെസ് ബാങ്കിന് കൈമാറുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ കരകയറ്റാന്‍ വലിയ  പിന്തുണയാണ് ഇതിനകം തന്നെ ലഭിച്ചിട്ടുള്ളത്. ഐസിഐസിഐ ബാങ്കും, എച്ച്ഡിഎഫ്‌സിയും ചേര്‍ന്ന് യെസ് ബാങ്കില്‍ ആകെ നിക്ഷേപിക്കുക 1,000 കോടി രൂപയോളമായിരിക്കും. രാജ്യത്തെ ഏഴ് സ്വകാര്യ ബാങ്കുകള്‍  യെസ് ബാങ്കില്‍  3,950 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുണ്ട്  ഇതിനോടകം. ആക്‌സിസ് ബാങ്കും,  കോട്ടക് മഹീന്ദ്ര ബാങ്കും കൂടി ചേര്‍ന്ന്  600 കോടി രൂപയോളം നിക്ഷേപിക്കും. 

ഓഹരി വിലയില്‍  വന്‍വര്‍ധനവ്

സാമ്പത്തിക പ്രതിസന്ധിയില്‍  നിന്ന് യെസ് ബാങ്ക് കരകയറുമെന്ന വാര്‍ത്തകളും,  പ്രവര്‍ത്തനം പഴതുപോലെ ഇന്നാരംഭിക്കുമെന്ന പ്രതീക്ഷയും കാരണം ബാങ്കിന്റെ ഓഹരി വില കുതിച്ചുയര്‍ന്നു.  ഓഹരി വില 50 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.  ബാങ്കിന്റെ മൊറൊട്ടോറിയം ഇന്ന് വൈകുന്നേരം നീങ്ങുമെന്ന പ്രതീക്ഷയാണ് ഓഹരി വില വര്‍ധിക്കാന്‍ ഇടയാക്കിയത്.

Author

Related Articles