യെസ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 1,507 കോടി രൂപയുടെ നഷ്ടം
സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വിട്ടു. മാര്‍ച്ച് 31 ന് അവസാനിച്ച ത്രൈമാസത്തില്‍ യെസ് ബാങ്കിന്റെ നഷ്ടം 1,506.64 കോടി രൂപയാണ്. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 1,179.44 കോടി രൂപയാണ് ബാങ്കിന്റെ മൊത്തം അറ്റാദായം.
നാലാം പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 3,661.70 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 399.64 കോടി രൂപയായിരുന്നു. ഐഎല്‍ ആന്റ് എഫ്എസ് ഗ്രൂപ്പിന് നോണ്‍-പെര്‍ഫോമിങ് അസറ്റ് (എന്‍പിഎ) ആയി 2,442 കോടി രൂപ ആയിരുന്നു ഉണ്ടായിരുന്നത്. അറ്റ പലിശ വരുമാനം 16.30 ശതമാനം ഉയര്‍ന്ന് 2,506 കോടിയായി. നെറ്റ് ഇന്ട്രസ്ററ് മാര്‍ജിന്‍ 3.10 ശതമാനമായിരുന്നു.
ബാങ്കുകളുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് അന്തിമ അവസരം സുപ്രീം കോടതി നല്‍കിയിരുന്നു.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും