വ്യോമയാന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം നടപ്പിലാക്കാന്‍ സാധ്യത; കടക്കെണിയിലായ എയര്‍ ഇന്ത്യയെ രക്ഷിച്ചെടുക്കുക പ്രധാന ലക്ഷ്യം

December 28, 2019 |
|
News

                  വ്യോമയാന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം നടപ്പിലാക്കാന്‍ സാധ്യത;  കടക്കെണിയിലായ എയര്‍ ഇന്ത്യയെ രക്ഷിച്ചെടുക്കുക പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി:  വ്യോമയാന മേഖലയില്‍  100 ശതമാനം  വിദേശ നിക്ഷേപം (എഫ്ഡിഐ) കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയേക്കും.  2020 ഫിബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ വ്യോമയാ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്താന്‍  സാധ്യതയുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം ഇപ്പോള് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  നിലവില്‍ വ്യോമയാന മേഖലയില്‍  49 ശതമാനം വിദേശ നിക്ഷേപം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.  വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി വ്യോമയാന മേഖലയെ ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  പുതിയ വിദേശ നിക്ഷേപം കടക്കെണിയിലായ എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. 

പുതിയ വിദേശ നിക്ഷേപ നയം വ്യോമയാന മേഖലയില്‍ കൂടുതല്‍  ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. അതസമയം വ്യോമയാന കമ്പനികളുടെ ഉടമസ്ഥതയും നിയന്ത്രണവും സംവരണവും  ഇന്ത്യക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യുന്ന  എസ്ഒഇസി ചട്ടങ്ങളിലും മാറ്റം വന്നേക്കുമെന്നാണ് വിവരം.  കമ്പനികളുടെ ബോര്‍ഡില്‍ മൂന്നില്‍ രണ്ട് ഭാഗവും നി.ന്ത്രണാധികാരവും ഇന്ത്യക്കാര്‍ക്ക് മാത്രമായിരിക്കുന്നതാകും വ്യവസ്ഥകള്‍.  കമ്പനിക്കകത്ത് വിദേശ നിക്ഷേപകര്‍ കൂടുതല്‍ ഉടമസ്ഥവകാശം ഉറപ്പുവരുത്തുന്ന നയങ്ങളില്‍  നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയേക്കും. ജൂലൈ ഒന്നിന് അവതരിപ്പിച്ച ബജറ്റിലാണ് വ്യമയാന മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ധനമന്ത്രി നിര്‍മ്മല സീതാരമന്‍  ഒരു നയം ആദ്യം മുന്നോട്ടുവെച്ചത്.  

വ്യോമയാന മേഖലയിലെ വിദേശ നിക്ഷേപ പരിധി 100 ശതമാനമാക്കുന്നതോടെ കടക്കെണിയിലായ എയര്‍ ഇന്ത്യയെയും രക്ഷിച്ചെടുക്കാന്‍  സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ പറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാന ഇന്ധന വിതരണത്തിലുണ്ടായ തടസ്സവും,പാകിസ്ഥാന്‍ എവിയഷനില്‍ അനുമതി നിഷേധിച്ചത് മൂലവും കമ്പനിക്ക്  പ്രതിദിനം മൂന്ന് കോടി രൂപ മുതല്‍ നാല് കോടി രൂപ വരെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കമ്പനിക്ക് നടപ്പുവര്‍ഷം ഭീമമായ ചിലവ് വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂട വ്യക്തമാക്കുന്നത്. 

അതേസമയം  2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റ നഷ്ടം 8,556.35 കോടി രൂപയായി. മുന്‍വര്‍ഷം കമ്പനിയുടെ ആകെ അറ്റനഷ്ടം 5,348.18 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ ആകെ അറ്റനഷ്ടം. നിലവില്‍ കമ്പനിക്ക് ആകെ  69,575.64 കോടി രൂപയുടെ നഷ്ടം നേരിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved