ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യം; 150000 റീടെയ്ല്‍ മൊബൈല്‍ കടയുടമകള്‍ പ്രധാനമന്ത്രിയെ സമീപിച്ചു

March 03, 2021 |
|
News

                  ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യം; 150000 റീടെയ്ല്‍ മൊബൈല്‍ കടയുടമകള്‍ പ്രധാനമന്ത്രിയെ സമീപിച്ചു

ന്യൂഡല്‍ഹി: ആമസോണിന്റെ കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രാജ്യത്തെ മൊബൈല്‍ റീടെയ്ലര്‍മാര്‍ ഒന്നടങ്കം രംഗത്ത്. 150000 വരുന്ന രാജ്യത്തെ റീടെയ്ല്‍ മൊബൈല്‍ കടകളുടെ ഉടമകളാണ് പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണനത്തില്‍ പ്രതിദിന നിയന്ത്രണം വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഓള്‍ ഇന്ത്യ മൊബൈല്‍ റീടെയ്ലേര്‍സ് അസോസിയേഷനാണ് കത്തയച്ചിരിക്കുന്നത്. ആമസോണിന്റെ രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തനവും അന്വേഷണത്തിന്റെ ഭാഗമായി വിലക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഏതെങ്കിലും സെല്ലര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നേയില്ലെന്നാണ് ആമസോണിന്റെ നിലപാട്.

എന്നാല്‍, പുതിയ സംഭവ വികാസത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ ആമസോണ്‍ കമ്പനിയോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം ആമസോണിലെ നാല് ലക്ഷത്തോളം വരുന്ന സെല്ലര്‍മാരില്‍ 35 ഓളം പേരാണ് ആകെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ മൂന്നില്‍ രണ്ട് ഭാഗവും കൈയ്യാളുന്നത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി ഒരു സെല്ലര്‍ക്ക് പ്രതിദിനം നടത്താവുന്ന വില്‍പ്പന പരമാവധി അഞ്ച് ലക്ഷം രൂപയാക്കി നിജപ്പെടുത്തണമെന്ന ആവശ്യം റീടെയ്ല്‍ കടയുടമകള്‍ ഉന്നയിച്ചിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved