അനധികൃത ജിഎസ്ടി ഇടപാട്: 170 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം

December 07, 2020 |
|
News

                  അനധികൃത ജിഎസ്ടി ഇടപാട്:  170 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നിന്ന് 170.35 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് വ്യാപാര സ്ഥാപനങ്ങളുടെ രണ്ട് ഉടമകള്‍ അറസ്റ്റില്‍. ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറലാണ് ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രഥമദൃഷ്ട്യാ, വ്യാജ ഇന്‍വോയ്‌സുകളില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് 18.66 കോടി രൂപയുടെ ഇടപാടുകള്‍ക്ക് 14.10 കോടി ഡോളറിന്റെ ഇന്‍വോയ്‌സുകള്‍ നല്‍കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

വില്‍പ്പനകളൊന്നും നടക്കാത്ത എംഎസ് വേസ്റ്റ്/ സ്‌ക്രാപ്പ് വ്യാപാരത്തിന്റെ മറവില്‍ വ്യാജ നികുതി ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ ഔറംഗബാദ് റീജിയണല്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഒരു പ്രത്യേക ഇന്റലിജന്‍സ് സംഘത്തിന് രൂപം നല്‍കിയാണ് അന്വേഷണം നടത്തിയതെന്ന് ഡിജിജിഐ സോണല്‍ യൂണിറ്റ് ശനിയാഴ്ച വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഡിസംബര്‍ 3, 4 തീയതികളില്‍ ഡിജിജിഐ ഉദ്യോഗസ്ഥര്‍ ഔറംഗാബാദിലെ ഒന്നിലധികം സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

ഈ രേഖകള്‍ വിശദമായി പരിശോധിച്ചതോടെയാണ് വ്യാജ ഇടപാടുകള്‍ ജിഎസ്ടി നിരക്കുകളുമായി ബന്ധിപ്പിച്ച് വ്യാജ ഇടപാടുകള്‍ക്ക് നല്‍കേണ്ട കമ്മീഷന്‍ തുകയും ഇതില്‍ ഉള്‍പ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്. ടെ ചോദ്യം ചെയ്യലിനിടെ ഇടപാടുകള്‍ വ്യാജമായിരുന്നുവെന്ന് പ്രൊപ്രൈറ്റര്‍മാര്‍ സമ്മതിക്കുകയായിരുന്നു. ഈ കുറ്റകൃത്യങ്ങള്‍ സിജിഎസ്ടി ആക്റ്റ്, 2017 ലെ സെക്ഷന്‍ 132 ലെ ഉപവിഭാഗം (1) ലെ ക്ലോസ് (ബി), ക്ലോസ് (സി) എന്നിവയ്ക്ക് കീഴിലാണ് വരുന്നത്. വെള്ളിയാഴ്ച അറസ്റ്റുചെയ്ത പ്രതികളെ ഡിസംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved