കുടിശ്ശിക വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ടെലികോം മന്ത്രാലയം മാര്‍ച്ച് 17 ന് മുന്‍പ് എജെആര്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കമ്പനികള്‍ നേരിടുക വലിയ പ്രതിസന്ധി

February 21, 2020 |
|
News

                  കുടിശ്ശിക വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ടെലികോം മന്ത്രാലയം  മാര്‍ച്ച് 17 ന് മുന്‍പ് എജെആര്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കമ്പനികള്‍ നേരിടുക വലിയ പ്രതിസന്ധി

 

ന്യൂഡല്‍ഹി:  എജിആര്‍ കുടിശ്ശിക അടയ്ക്കാനുള്ള കമ്പനികള്‍ക്ക് യാതാെരു തരത്തിലുള്ള വിട്ട് വീഴ്ച്ചയ്ക്കും തയ്യാറാകില്ലെന്നാണ്  ടെലികോം കമ്മ്യൂണിക്കേഷന്‍ വകുപ്പ്‌നല്‍കുന്ന സൂചനകള്‍.  തുക പൂര്‍ണമായി അടച്ചുതീര്‍ക്കാന്‍ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് എന്നിവര്‍ക്ക് ഉടന്‍ നോട്ടീസ് അയക്കാന്‍ ടെലികോം കമ്മ്യൂണിക്കേഷന്‍ മുതിര്‍ന്നേക്കും.  രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍  10,000 കോടി രൂപയോളം നിലവില്‍ അടച്ചിട്ടുണ്ട്.  വൊഡാഫോണ്‍-ഐഡിയ നിലവില്‍   2,500 കോടി രൂപയോളം അടച്ചിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ 147000 കോടി രൂപയോളമാണ് ആകെ അടയക്കാനുള്ളത്. 

ഈ കഴിഞ്ഞ ആഴ്ച്ചയാണ് സുപ്രീംകോടതി രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസനം നല്‍കിയത്.  തുക തിരിച്ചടച്ചില്ലെങ്കില്‍ കമ്പനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ഭീതിയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2,197 കോടി രൂപ പ്രിന്‍സിപ്പല്‍ തുക മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. പലിശയും പിഴയും പിഴപ്പലിശയും ടാറ്റ ടെലി സര്‍വീസസ് അടച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.അത് അടച്ചേ പറ്റൂ എന്നതാണ് സര്‍ക്കാര്‍ നിലപാട്. എജിആര്‍ വിഷയത്തില്‍ കമ്പനികളുടെ ബാങ്ക് ഗ്യാരന്റി പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളുമായി വീണ്ടും നിയമാഭിപ്രായം തേടുനുള്ള ഒരുക്കത്തിലാണ് ടെലികോം വകുപ്പ്,  

അതേസമയം കുടിശ്ശിക അടയ്ക്കാന്‍ പറ്റാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനി അധികൃതര്‍. കഴിഞ്ഞ ദിവസം ടെലികോം കമ്പനി മേധാവികള്‍ കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.  മാര്‍ച്ച് 17 നകം തിരിച്ചടയ്ക്കണമെന്നാണ് സുപ്രീംകോടതി ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസനമായി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 

അടുത്ത വാദം കേള്‍ക്കുന്ന സമയത്തിന് മുന്‍പ് തന്നെ കുടിശ്ശിക തിരിച്ചടയ്ക്കണമെന്നും കോടതി വ്യക്തമാക്കി. ജനുവരി 24 നകം കുടിശ്ശിക അടയ്ക്കാനുള്ള ഉത്തരവ് പാലിക്കാത്തതില്‍ കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികളും കോടതി ആരംഭിച്ചു. ഇതോടെ വോഡഫോണ്‍ ഐഡിയയുടെ ഓഹരി വില 15 ശതമാനത്തോളമാണ് കഴിഞ്ഞ ദിവസം കൂപ്പുകുത്തിയത്.  നിലവില്‍ 1.47 ലക്ഷം കോടി രൂപയുടെ കുടിശ്ശകയാണ് ജനുവരി 23 ന് അടയ്ക്കാന്‍ ടെലികോം കമ്പനികളോട് നേരെത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടത്.  ഇത് പാലിക്കാത്ത കമ്പനികള്‍ക്കെതിരെയാണ് കോടതി ശക്തമായ നടപടികള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.  

അതേസമയം സുപ്രീംകോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിക്കാന്‍ മടികാണിച്ചില്ല, പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വൃത്തങ്ങളുടെ വന്‍ വീഴ്ച്ചയാണെന്നും,  എന്ത് നടപടിയാണ്  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചു. ഇന്നാട്ടില്‍ ഒരു നിയമവും നടപ്പിലാക്കുന്നില്ലേ എന്നും സുപ്രീംകോടിത കേന്ദ്രത്തോട് നിരീക്ഷിച്ചു. 

എന്നാല്‍ വോഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയെ കൂടാതെ അനില്‍ അംബാനിയുെട റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലിസര്‍വീസസ് എന്നിവരാണ് ഇളവുകള്‍ തേടി സുപ്രീംകോടതിയെ  സമീപിച്ചത്.  എയര്‍ടെല്‍ 21,682.13 കോടിയും വോഡാഫോണ്‍ 19,823.71 കോടിയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 16,456.47 കോടിയും ബി.എസ്.എന്‍.എല്‍ 2,098.72 കോടിയും എം.ടി.എന്‍.എല്‍ 2,537.48 കോടിയുമാണ് അടയ്ക്കാനുള്ളത്.  പിഴത്തുകയായ 1.5 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ അടയ്ക്കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24നാണ് സുപ്രീം ഉത്തരവിറക്കിയത്.  

നിലവില്‍ വൊഡാഫോണ്‍ ഐഡിയ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കമ്പനിക്ക് മൂന്നാം പാദത്തില്‍ വലിയ തിരിച്ചടികള്‍ നേരിടുകയും ചെയ്തു. ജിയോയുടെ കടന്നുകയറ്റമാണ് പ്രധാന കാരണം. ഡിസംബര്‍  31 ന് അഴസനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 6,439 കോടി രൂപയായി ഉയര്‍ന്നുവെനന്നാണ് റിപ്പോര്‍ട്ട്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍  കമ്പനിയുടെ അറ്റനഷ്ടം 50,922 കോടി രൂപയോളമായിരുന്നു രേഖപ്പെടുത്തിയിരുന്നകത്.  കമ്പനിയുടെ ചിലവ് വര്‍ധിച്ചതാണ് അറ്റനഷ്ടം പെരുകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 

Read more topics: # AGR, # എജിആര്‍,

Baiju Swami

Independent Financial and project management consultant having over two decades of experience in currency, equity,debt, quasi debt and private equity practices. Serves as strategic consultant to mid size companies and start ups.
mail: [email protected]

Related Articles

© 2025 Financial Views. All Rights Reserved