
അടുത്ത ആറ് മാസത്തിനുള്ളില്‍ മൊബൈല്‍ താരിഫ് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ സൂചന നല്‍കി. പ്രതിമാസം 16 ജിബി ഡാറ്റ 160 രൂപയ്ക്ക് നല്‍കുന്നത് കമ്പനിയ്ക്ക് നഷ്ടമാണെന്നും ഒന്നുകില്‍ നിലവിലെ ഡാറ്റ പ്ലാനുകളില്‍ ഈ ഡാറ്റയുടെ പത്തിലൊന്ന് ഉപഭോഗം ചെയ്യാന്‍ ഉപഭോക്താക്കള്‍ തയ്യാറാകണം, അല്ലെങ്കില്‍ ഉയര്‍ന്ന ഉപയോഗത്തിനായി കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ താരിഫുകള്‍ അസാധാരണമാം വിധം കുറവാണെന്നത് ശരിയാണെങ്കിലും, എയര്‍ടെല്ലിന് താരിഫ് വര്‍ദ്ധന പദ്ധതികളില്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മഹാമാരി മൂലമുണ്ടായ വരുമാനം നഷ്ടപ്പെടുന്നത് ഇതിനകം സിം ഏകീകരണത്തിനും ഉപഭോക്താക്കള്‍ റീചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും കാരണമായി. ഈ പശ്ചാത്തലത്തില്‍ ഒരു താരിഫ് വര്‍ദ്ധനവ് കമ്പനിയ്ക്ക് തിരിച്ചടയായേക്കാം. കഴിഞ്ഞ വര്‍ഷത്തെപ്പോലെ താരിഫ് വര്‍ദ്ധനവിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമോ എന്നതും കണ്ടറിയണം.
റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കൂടി താരിഫ് വര്‍ദ്ധനവിന് സമ്മതിക്കുക എന്നതാണ് പ്രധാന തടസ്സം. കഴിഞ്ഞ നാല് വര്‍ഷമായി, ജിയോ ആരംഭിച്ചതിനുശേഷമാണ് മറ്റ് കമ്പനികള്‍ക്ക് താരിഫ് നിരക്കുകള്‍ കുത്തനെ കുറയ്‌ക്കേണ്ടി വന്നത്. ജിയോ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സമ്മതിച്ചതിനുശേഷം മാത്രമാണ് കഴിഞ്ഞ ഡിസംബറില്‍ 25% താരിഫ് വര്‍ദ്ധിപ്പിച്ചത്. അതിനാല്‍, മറ്റൊരു വര്‍ദ്ധനവിന് ജിയോ ഇനി സമ്മതിക്കുമോ എന്നതും പ്രധാന ചോദ്യമാണ്.
പുതിയ സ്മാര്‍ട്ട്ഫോണ്‍ ആരംഭിക്കുന്നതിന് ജിയോയ്ക്ക് ഗൂഗിളുമായി പങ്കാളിത്തമുണ്ടെന്ന കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. ഒരു വശത്ത് മിതമായ നിരക്കില്‍ ഫോണ്‍ ആരംഭിക്കുമ്പോള്‍ മറുവശത്ത് താരിഫ് ഉയര്‍ത്തുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം പൊരുത്തക്കേടാണ്. അതുകൊണ്ട് തന്നെ എയര്‍ടെല്ലിന്റെ ലക്ഷ്യം ജിയോയുടെ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്നതിന് മുമ്പ് താരിഫ് വര്‍ദ്ധനവ് നടപ്പിലാക്കുക എന്നതാണ്.
എജിആര്‍ കേസിലെ സുപ്രീം കോടതി വിധി ന്യായത്തിന്റെ അന്തിമ ഫലത്തെയും ആശ്രയിച്ചിരിക്കും. താരിഫ് വര്‍ദ്ധനവ്. കനത്ത പിഴ താങ്ങാനാകാതെ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് പാപ്പരത്തത്തില്‍ അവസാനിക്കുകയാണെങ്കില്‍, എയര്‍ടെല്ലും ജിയോയും മാത്രമാകും ഇന്ത്യയിലെ ടെലികോം വിപണിയില്‍. അതിനാല്‍ തന്നെ വരുമാനത്തില്‍ വര്‍ധനവുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ ഉടനടി താരിഫ് വര്‍ദ്ധനവിന്റെ ആവശ്യം വരികയുമില്ല.