ഇന്ത്യ-യുകെ റൂട്ടിലെ സര്‍വീസുകള്‍ ഇരട്ടിയാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

August 13, 2021 |
|
News

                  ഇന്ത്യ-യുകെ റൂട്ടിലെ സര്‍വീസുകള്‍ ഇരട്ടിയാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

ഇന്ത്യ-യുകെ റൂട്ടിലെ സര്‍വീസുകള്‍ ഇരട്ടിയാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ആഗസ്റ്റ് 16 മുതല്‍ അധിക സര്‍വീസുകള്‍ നിലവില്‍ വരും. ഈ റൂട്ടിലെ വിമാന ടിക്കറ്റുകള്‍ക്ക് നിലവില്‍ വന്‍ വില നല്‍കേണ്ടി വരുന്നതിനാലാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. ഡല്‍ഹി-യുകെ റൂട്ടില്‍ ഇക്കണോമി ക്ലാസ് ടിക്കറ്റിനു പോലും 1.5 ലക്ഷം രൂപയോളമാണ് ഈ മാസം ആദ്യം വിമാനക്കമ്പനികള്‍ ഈടാക്കിയിരുന്നത്.

ഇന്ത്യ- യുകെ റൂട്ടില്‍ നിലവില്‍ ആഴ്ചയില്‍ സര്‍വീസ് നടത്തുന്നത് 30 ഫ്‌ലൈറ്റുകളാണ്. ഈ ഫ്‌ലൈറ്റുകളുടെ എണ്ണമാണ് 60 ആയി ഉയര്‍ത്തുന്നത്. ഇന്ത്യയിലെ, വിദേശത്തെയും വിമാന കമ്പനികള്‍ തുല്യമായി ആകും ഈ ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുക. എയര്‍ ഇന്ത്യയുടെ 26 പ്രതിവാര ഫ്‌ലൈറ്റുകളും വിസ്തായുടെ നാല് പ്രതിവാര ഫ്‌ലൈറ്റുകളും സര്‍വീസ് നടത്തും. ബ്രിട്ടീഷ് എയര്‍വേയ്‌സും വിര്‍ജിന്‍ അറ്റ്‌ലാന്റിക്കുമാണ് സര്‍വീസ് നടത്തുന്ന വിദേശ കമ്പനികള്‍.

ഈ റൂട്ടിലെ ഉയര്‍ന്ന് നില്‍ക്കുന്ന നിരക്കുകള്‍ കുറയ്ക്കാന്‍ നടപടി സഹായകരമായേക്കും. ഈ മാസം ആദ്യം, ഡല്‍ഹി-ലണ്ടന്‍ റൂട്ടില്‍ മാത്രംമാണ് ഇക്കോണമി-ക്ലാസ് നിരക്കുകള്‍ 1.5 ലക്ഷം രൂപയില്‍ വരെയെത്തിയത്., ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള ക്വാറന്‍ൈന്‍ നിയമങ്ങളില്‍ യുകെ ഇളവു നല്‍കിയതാണ് ഇതിന് കാരണം.ഇത് ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യാത്രയാണ് മറ്റൊരു ഘടകം.

കൊവിഡ് രണ്ടാം തരംഗം തുടങ്ങിയപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും യുകെ നിരോധിച്ചിരുന്നു. ചുവപ്പ് ലിസ്റ്റിന് കീഴിലുള്ള നിയന്ത്രണങ്ങളില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്, ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇളവുകള്‍ ലഭിക്കും. ഇന്ത്യയില്‍ നിന്ന് പോകുന്ന താമസക്കാര്‍ക്ക് 10 ദിവസത്തേക്ക് ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്‍ൈറന്‍ ആവശ്യമായിരുന്നു. ഇതാണ് ഒഴിവാക്കിയിരിക്കുന്നത്. ആഗസ്റ്റ് എട്ടിനാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

Read more topics: # flight service,

Related Articles

© 2025 Financial Views. All Rights Reserved