രാജ്യത്തെ മുന്‍നിര ബാങ്കുകളെല്ലാം മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ പിഴയായി പിരിച്ചെടുത്തത് 1,0000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. രാജ്യസഭയില്‍ ധനസഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. എസ്ബിഐ ഉള്‍പ്പടെ 18 പൊതുമേഖലാ ബാങ്കുകളും, നാല് സ്വകാര്യ ബാങ്കുകളുമാണ് മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍ നിന്ന് വന്‍ തുക പിഴയായി ഈടാക്കിയിട്ടുള്ളത്.
രാജ്യത്തെ 19 പൊതുമേഖലാ ബാങ്കുകള്‍ 6,155 കോടി രൂപയും, നാല് സ്വകാര്യ ബാങ്കുകള്‍ 3,567 കോടി രൂപയും പിഴയിനത്തില്‍ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റിസര്‍വ് ബാങ്കിന്റെ അമനുമതിയോടെയാണ് രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ മിനിമം ബാലന്‍സ് നികത്താത്തവരില്‍ നിന്ന് വന്‍ തുക പിഴായായി വാങ്ങിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍ നിന്ന് എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് പിഴയായ് വന്‍ തുക ഈടാക്കിയിരുന്നത്. 2017-2018 സാമ്പത്തിക വര്‍ഷം മാത്രം രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എസ്ബിഐ 2,400 കോടി രൂപയായി പിഴയായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയത്.
അതേസമയം രാജ്യത്തെ മുന്‍നിര ബാങ്കുകളായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, കോട്ടക് മഹീന്ദ്ര, ഇന്‍ഡസ്ഇന്റ് എന്നീ ബാങ്കുകള്‍ അക്കൗണ്ടില്‍ 10,000 രൂപ മിനിമം ബാലന്‍സ് വേണമെന്ന അഭിപ്രായവും മുന്നോട്ടുവെക്കുന്നത്. പൊതുമേഖലയില്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്കിന് ഇത് 2,000 രൂപയും എസ്.ബി.ഐക്ക് 3,000 രൂപയുമാണ് മിനമം ബാലന്‍സായി നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.