ക്രിപ്‌റ്റോ കറന്‍സി നിരോധിക്കുന്നതിനെതിരെ വിയോജിപ്പറിയിച്ച് നാസ്‌കോം; കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെല്ലുവിളി

July 31, 2019 |
|
News

                  ക്രിപ്‌റ്റോ കറന്‍സി നിരോധിക്കുന്നതിനെതിരെ വിയോജിപ്പറിയിച്ച് നാസ്‌കോം;  കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെല്ലുവിളി

മുംബൈ: ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെ വിയോജിപ്പുകള്‍ അറിയിച്ചിരിക്കുകയാണ് രജ്യത്തെ ഐടി വ്യാവസായിക സംഘടനകളിലൊന്നായ നാഷണല്‍ ആസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് കംപനീസ്. സര്‍ക്കാറിന്റെ ഈ തീരുമാനം ടെക്‌നോളജി രംഗത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നാസ്‌കോം വ്യക്തമാക്കുന്നത്. ടെക് സ്റ്റാര്‍ട്ടപ്പുകളെ നിരുത്സാഹപ്പെടുത്തുന്ന നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം തികരുത്തണമെന്നും, ക്രിപ്‌റ്റോ കറന്‍സി ഇടപാടുകലെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് നാസ്‌കോം ഇപ്പോള്‍ തുറന്നിടിച്ചിട്ടുള്ളത്. അതേസമയം ക്രിപ്‌റ്റോ കറന്‍സ ഇടപാടുകള്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 

അതേസമയം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കണമെന്ന നിര്‍ദ്ദേശം അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയും മുന്നോട്ടുവെച്ചിട്ടുണ്ട്. ഫിനാന്‍സ് സെക്രട്ടറി സുഭാഷ് ചന്ദ്ര നേതൃത്വം വഹിക്കുന്ന മന്ത്രാലയ സമിതിയാണ് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യം  മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കാൃനും ആരലോചിക്കുന്നുണ്ട്. ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ കൊണ്ടുവരാന്‍ പോകുന്നത്. 

ക്രിപ്‌റ്റോ കറന്‍സികളായ ബിറ്റ് കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ പരമാവധി 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പുവരുത്തുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി കൊണ്ടുവരാന്‍ പോകുന്നത്. ഇടപാടില്‍ പൂര്‍ണമായും ജാമ്യവ്യവസ്ഥകള്‍ എടുത്തുകളയും ചെയ്യുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ളത്. എന്നാല്‍ ടെക് ഭീമനായ ഫെയ്സ്ബുക്ക്  അടുത്തവര്‍ഷം പുതകിയ ക്രിപ്റ്റോ കറന്‍സി പുറത്തിറക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചിച്ചുട്ടുള്ളത്. 

2018ലാണ് ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകളെ പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  പുതിയ സമിതിയെ നിയോഗിച്ചത്. തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പുതിയ സമിതിയെ നിയോഗിച്ചത്. സാമ്പത്തിക കാര്യ സെക്രട്ടിയായിരുന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് സമിതിയുടെ തലപ്പത്തിരിക്കുന്ന പ്രമുഖ വ്യക്തി. സാമ്പത്തിക വിദഗ്ധരും, നിയമ വിദഗ്ധരും, അന്വേഷണ ഏജന്‍കളുടെ പ്രതിനിധികളെയുമാണ് സമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved