ബിപിസിഎല്ലിന്റെ ഓഹരികള്‍ വാങ്ങാന്‍ നീണ്ട ക്യൂ; വേദാന്ദ തലവന്‍ അനില്‍ അഗര്‍വാള്‍ വരെ രംഗത്ത്; വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനിയില്‍ പങ്കാളിയാകാന്‍ വ്യവസായികളുടെ നീണ്ട ക്യൂ ശക്തം

March 02, 2020 |
|
News

                  ബിപിസിഎല്ലിന്റെ ഓഹരികള്‍ വാങ്ങാന്‍ നീണ്ട ക്യൂ;  വേദാന്ദ തലവന്‍ അനില്‍ അഗര്‍വാള്‍ വരെ രംഗത്ത്;  വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനിയില്‍ പങ്കാളിയാകാന്‍ വ്യവസായികളുടെ നീണ്ട ക്യൂ ശക്തം

ന്യൂഡല്‍ഹി:  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും,  വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുമാണ് ബിപിസിഎല്‍. എന്നാല്‍ ബിപിസിഎല്ലിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഖനന ഭീമനായ വേതാന്ദയുടെ തലവന്‍  അനില്‍ അഗര്‍വാള്‍  ഇപ്പോള്‍ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്.  പൊതുമേഖലാ എണ്ണ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരികള്‍ വാങ്ങുന്നതിനുള്ള താത്പര്യം ഇപ്പോള്‍ അവസാനിച്ചിട്ടില്ലെന്ന് അനില്‍ അഗര്‍വാള്‍. കമ്പനി ലേലത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പുറത്തിറക്കുന്ന ലേലവിരങ്ങള്‍ പരിശോധിച്ച ശേഷമാകും തീരുമാനങ്ങള്‍ എടുക്കുക. അതേസമയം ബിപിസിഎല്ലിന്റെ വിപണി  മൂലധനം ഏകദേശം  92,464.40 കോടി രൂപയോളമാണ് കണക്കാക്കുന്നത്. 

അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കാനുദ്ദേശിക്കുന്നത് 52.98 ശതമാനമാണ്. ഈ ഓഹരികളുടെ മൊത്തം വിലയായി സര്‍ക്കാര്‍ കണക്കാക്കുന്നത് 49,000 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 26 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ ഓഹരികളുടെ ഓഹരി ഉടമകളുടെ താത്പര്യവും വിലയിരുത്തേണ്ടി വരുമെന്നാണ് സൂചന.  ഇതിനായി ഏകദേശം  24,000 കോടി രൂപയാണ് കണക്കാക്കുന്നത്.  

ബിപിസിഎല്ലിന്റെ മൂല്യം നിലവില്‍ വിവിധ കമ്പനികള്‍ ഉയര്‍ന്ന രീതിയിലാണ് കണക്കാക്കുന്നത്. റിഫൈനറി, പെട്രോകെമിക്കല്‍, പെടട്രോളിയം പമ്പ് ശൃംഖല തുടങ്ങി നിരവധി ആസ്തിയുള്ള ബിപിസിഎല്ലുമായുള്ള സഹകരണം തങ്ങള്‍ക്ക് ഗുണകരാകുമെന്നാണ് അനില്‍  അഗര്‍വാള്‍ വിലയിരുത്തുന്നത്.  രാജ്യത്തെ ഏറ്റവും വലിയ ഖനന കമ്പനിയായ വേതാന്ദ പ്രകൃതി വാതകം അടക്കം ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് വേതാന്ദയ്ക്ക് ഉള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. 

അതേസമയം ബിപിസിഎല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.  

ബിപിസിഎല്‍ വിറ്റാല്‍ സര്‍ക്കാറിന് നഷ്ടം വരിക 4.5 ലക്ഷം കോടി  

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില്‍ക്കുന്നതിലൂടെ സര്‍ക്കാറിന് ഭീമമായ തുക നഷ്ടം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാറിന് 74,000  കോടി രൂപയോളം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമ്പോള്‍ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.   അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഒമ്പത് ലക്ഷം കവിയുമെന്ന പബ്ലിക് സെക്ടര്‍ ഓഫീസേഴ്സ് അസോസിയേഷന്റെ കണക്കുകളേക്കാള്‍ വിപരീതമായിട്ടാണ് ഈ ററിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാറിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളാണ് വില്‍ക്കാനുള്ള നീക്കം നടത്തുന്നത്.  30 ശതമാനം പ്രീമിയം ഓഹരികള്‍ വിറ്റഴിക്കുന്നത് വഴിയാണ് സര്‍ക്കാര്‍ 74,000 കോടി രൂപയോളം മൂലധനസമാഹരണം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 

അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 53.29 ശതമാനം ഓഹരികള്‍ക്ക് 5.2 ലക്ഷം കോടി രൂപയോളമാണ് ലഭിക്കുകയെന്നതാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരാഷ്ട്ര കമ്പനി ഓഫീസേഴ്സ് അസോസിയേഷന്‍സ് എന്നിവയുടെ പിന്തുണയുള്ളതാണ് പൊതുമേഖലാ ഓഫീസര്‍മാരുടെ അസോസിയേഷന്‍. അതേസമയം കമ്പനിയുടെ ആകെ ആസ്തി മൂല്യം 7,50,730 കോടി രൂപയാണ് ആകെ കണക്കാക്കുന്നത്. ശുദ്ധീകരണ ശേഷിക്ക് 1,76,500 കോടി രൂപയും, ടെര്‍മിനലിന് 80,000 കോടി രൂപയോളവും,  റീട്ടെയ്ല്‍ ഔട്ട്ലെറ്റിന് 11,120  കോടി രൂപയും,  പൈപ്പ്ലൈനിന് 22,700 കോടി രൂപയോളമാണ് കണക്കാക്കുന്നത്. അതേസമയം അപ്സ്ട്രീറ്റ് ബിസിനസ് മേഖലയ്ക്ക് 46,000 കോടി രൂപയും,  ഹോള്‍ഡിങ് മേഖലയ്ക്ക് 7800 കോടി രൂപയുമാണെന്നാണ് ഹിന്ദ്ു പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്ന്ത്. 

എന്നാല്‍  കമ്പനിയുടെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാറിന് നഷ്ടം വരുമെന്നും സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാകും ഇതിന്റെ നേട്ടം കൊയ്യാന്‍ സാധിക്കുകയെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നുവരുന്നത്.

നിലവില്‍ കൊച്ചി റിഫൈനറി ഉള്‍പ്പടെ രാജ്യത്തെ നാല് എണ്ണ ശുദ്ധീകരണ  ശാലകളില്‍ നിന്നായി 3.83 ടണ്‍ ക്രൂഡോയില്‍ സംസ്‌ക്കരിക്കാനടക്കം ശേഷിയുള്ള ബിപിസിഎല്ലിന് എട്ട് ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓഹരി വിലയ്ക്ക് തുച്ഛമായ ഉറപ്പാണ് കമ്പനി നകുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി തുച്ഛമായ വിലയ്ക്കാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. വിപണി മൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സ്വാകര്യവ്തക്കരണം ശ്ക്തമാക്കുന്നതിലൂടെ നഷ്ടം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved