
ദുബായ്: പ്രമുഖ കറന്‍സി വിനിമയ ഇടപാട് സ്ഥാപനമായ ഫിനാബ്ലറിന്റെ ഉടമസ്ഥതതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവലെക്‌സിന്റെ ബോര്‍ഡില്‍ നിന്ന് ഡയറക്ടര്‍ സ്ഥാനം ബിആര്‍ ഷെട്ടി രാജിവെച്ചു. കമ്പനിക്കകത്ത് ഉണ്ടായ സാമ്പത്തിക തിരിമറിയുടെ പശ്ചാത്തലത്തിലാണ് ബിആര്‍ ഷെട്ടി രാജിവെച്ചതെന്നാണ് വിവരം. ബിആര്‍ ഷെട്ടിയുടെ മകനും, അബ്ദുറഹാമന്‍ ബസാദിഖുമാണ് ബോര്‍ഡംഗത്തില്‍ നിന്ന് രാജിവെച്ച മറ്റ് രണ്ട് പേരെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം കമ്പനി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കിയിട്ടുണ്ട്. രാജിവെച്ചവര്‍ക്ക് പകരാമായി കമ്പനി സ്വതന്ത്ര എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരെയും നിയമിച്ചേക്കുമെന്നും, കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി.
ഫിനാബ്ലറിന്റെ ചീഫ് എക്‌സിക്യുട്ടീവായ പ്രമോദ് മങ്ങാട്ടും കഴിഞ്ഞയാഴ്ച്ച രാജിവെച്ചിരുന്നു. അതേദിവസം തന്നെയാണ് പ്രമോദ് മങ്ങാട്ട് ട്രാവലക്‌സിന്റെ ബോര്‍ഡംഗത്തില്‍ നിന്ന് രാജിവെച്ചത്. ബിസിനസ് ശേഷി നഷ്ടപ്പെട്ട കമ്പനിയുടെ നിലനില്‍പ്പിന് തന്നെ ഇപ്പോള്‍ വലിയ കോട്ടം സംഭവിച്ചിരിക്കുകയാണ്. എന്നാല്‍ ട്രാവലക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനത്ത് ടോണി ഡി സൂസ തുടര്‍ന്നേക്കും. ഇതേ അഭിപ്രായം കമ്പനിയുടെ ജനറല്‍ കൗണ്‍സിലായ ജെയിംസ് ബിച്ചും വ്യക്തമാക്കിയിരുന്നു.
കമ്പനിയുടെ അപകടാവസ്ഥയുടെ തുടര്‍ന്ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നിര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് നിലവില്‍. അതേസമയം മുബാദല ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് ഫിനാബ്ലെറിന്റെ ഓഹരികള്‍ ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഫിനാബ്ലറിന്റെ 240 ബില്യണ്‍ വരുന്ന ആസ്തികളാണ് മുബാദല കൈകാര്യം ചെയ്യുക. എന്നാല്‍ ഫിനാബ്ലറിന്റെ 3.4 ശതമാനം വരുന്ന ഓഹരികള്‍ മുബാദല ഏറ്റെടുത്തത് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചെയഞ്ചില്‍ ഫിനാബ്ലര്‍ വെളുപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല, ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫിനാബ്ലര്‍ മറച്ചുവെക്കുകയും ചെയ്തു. ഇതിനെതിരെയാണ് കമ്പനിക്ക് നേരെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചില്‍ വ്യാപാരം നടത്തുന്നത് വിലക്കിയതെന്ന റിപ്പോര്‍ട്ടുകളുണ്ട്.
2018 ല്‍ ഷെട്ടി ട്രാവെലേക്സും യുഎഇ എക്‌സ്‌ചേഞ്ചിനെയും സംയോജിപ്പിക്കുന്ന ഹോള്‍ഡിങ് കമ്പനിയായ ഫിന്‍ബ്ലര്‍ രൂപീകരിക്കുന്നത്. 1.3 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം നേടിയിട്ടുണ്ട്. യുഎഇ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി മേല്‍നോട്ടം വഹിക്കുക യുഎഇ കേന്ദ്ര ബാങ്കായിരിക്കും. ഫിനാബ്ലറിന്റെ അകത്ത് നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് യുഎഇ കേന്ദ്രബാങ്ക് ഊര്‍ജിത അന്വേഷണവും നടത്തിയേക്കും. ഇടപാടുകളില്‍ ഉപഭോക്താക്കള്‍ക്ക് സാങ്കേതിക തടസ്സമോ, പൂര്‍ത്തീകരിക്കാനുള്ള ഇടപാടുകളോ ഉണ്ടെങ്കില്‍ കേന്ദ്ര ബാങ്ക് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. എന്നാല്‍ പാപ്പരത്ത നടപടികളിലൂടെ നീങ്ങുന്ന ഫിനാബ്ലെറിനെ യുഎഇ കേന്ദ്ര ബാങ്ക് നിരീക്ഷണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
ഫിനാബ്ലറിന്റെ ഉപസ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് തങ്ങളുടെ സേവനങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്തിട്ടുണമുണ്ട്. അതേസമയം ഇന്ത്യയിലെ യുഎഇ എക്സ്ചേഞ്ചായ യുണിമണി അടച്ചുപൂട്ടില്ലെന്നാണ് വിവരം. ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ഇടപാട് തുടരുകയാണെന്നും യുണിമണിയുടെ മേല്‍നോട്ടം വഹിക്കുന്ന കമ്പനിയായ ഫിന്‍ബ്ലര്‍ വിശദീകരണവുമായി രംഗത്തെത്തി. നിലവില്‍ യുഎഇ എക്സ്ചേഞ്ചിന് 350 ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നത്.
യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയുള്ള പണമിടപാടും നിര്‍ത്തിവെച്ചേക്കും. അതേസമയം യുഎഇ എക്സ്ചെയ്ഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി വ്യക്തമായ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. ഇതോടെ യുഎഇ എക്സ്ചെയ്ഞ്ചിനെ ആശ്രയിക്കുന്ന പ്രവാസി നിക്ഷേപകര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് അകപ്പെട്ടു.
എന്നാല്‍ താത്കാലികമായ വെല്ലുവിളികളും പ്രതിസന്ധികളും കാരണം 'ഞങ്ങളുടെ'ഓണ്‍ലൈന്‍ ഫ്ളാറ്റ് ഫോം വഴിയുള്ള ഇടപാടും, ബ്രാഞ്ചുകള്‍ വഴിയുള്ള ഇടപാടുകളും താത്കാലികമായി റദ്ദ് ചെയ്യുന്നുവെന്നാണ് ഉപഭോക്കാക്കള്‍ക്കയച്ച ഇമെയ്ല്‍ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്.
നിലവിലുള്ള എല്ലാ ഇടപാടുകളും എത്രയും വേഗം ആരംഭിക്കുന്നതിലാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. നിലവില്‍ എന്‍എംസി ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനായ ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനാണ് യുഎഇ എക്സ്ചെയ്ഞ്ച്. മാത്രവുമല്ല ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ ലിസ്റ്റ് ചെയ്ത ഫിനാബ്ലറിന്റെ, അനുബന്ധ സ്ഥാപനമായിട്ടാണ് യുഎഇ എക്സ്ചെയ്ഞ്ച് പ്രവര്‍ത്തിക്കുന്നത്. അതേസമയം എന്‍എംസിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടാണ് യുഎഇ എക്സ്ചെയ്ഞ്ചും ഇപ്പോള്‍ താത്കാലികമായി അടച്ചിട്ടതെന്ന ആരപോണവും നിലനില്‍ക്കുന്നുണ്ട്. 2018 ലാണ് ഷെട്ടി ട്രാവെലേക്സും യുഎഇ നേയും സംയോജിപ്പിക്കുന്ന ഹോള്‍ഡിങ് കമ്പനിയായ ഫിന്‍ബ്ലര്‍ രൂപീകരിക്കുന്നത്. 1.3 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം നേടിയ കമ്പനി ആഗോളതലത്തില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിയെന്നും വിലയിരുത്തലകളുണ്ട്.
അതേസമയം ഫിനാബ്ലെറിന്റെയും, ഉപസ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്റെയും പ്രവര്‍ത്തനം സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ചത് എന്‍എംസിയില്‍ നടന്ന സാമ്പത്തിക തിരിമറി മൂലമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്‍എംസിയുടെ ആകെ വരുന്ന കടബാധ്യത അഞ്ച് ബില്യണ്‍ ഡോളറാണെന്നാണ് ബ്ലൂംബര്‍ഗ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നേരത്തെ എന്‍എംസിയുടെ ആകെ വരുന്ന കടം 2.5 ബില്യണ്‍ ഡോളറായിരുന്നു ഉണ്ടായിരുന്നതെന്നാണ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കടബാധ്യതയുടെ പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവരുന്നത് കമ്പനിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തിരിമറികളുടെയും, ആരോപണങ്ങളുടെയും അന്വേഷണത്തിലാണ്. കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടന്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് എന്‍എംസി കടബാധ്യതയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ജൂണില്‍ എന്‍എംസി സമര്‍പ്പിച്ച ഫയലിംഗില്‍ 2.1 ബില്യണ്‍ ഡോളര്‍ കടബാധ്യത മാത്രമാണ് ചൂണ്ടിക്കാട്ടിയത്. അതേമയം ഡയറക്ടര്‍ ബോര്‍ഡിനോട് വെളിപ്പെടുത്താത്തും ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതുമായ 2.7 ബില്യണ്‍ ഡോളറിന്റെ ബാധ്യതകള്‍ കൂടി പുതുതായി കണ്ടെത്തിയതായി കമ്പനി വ്യക്തമാക്കി.
എന്നാല്‍ യുഎഇയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അബുദാബി ഫസ്റ്റ് ബാങ്ക് എന്‍എംസിയിലുള്ള 2.5 മില്യണ്‍ ഓഹരികള്‍ വിറ്റഴിച്ചുവെന്നാണ് വിവരം. അതേസമയം നേരത്തെ ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഓഹരികളിലായിരുന്നു ഇത്. പിന്നീട് അബുദാബി ഫസ്റ്റ് ബാങ്കിന്റെ കൈവശമായിരുന്നു ഈ ഓഹരികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഷെട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അബുദാബി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ വിറ്റഴിച്ചതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
അതേസമയം ഷെട്ടിയുടെ പക്കലുള്ള ഏതാണ്ട് 4.8 മില്യണ്‍ വരുന്ന ഓഹരികള്‍ ഫാല്‍ക്കന്‍ പ്രൈവറ്റ് ബാങ്കിലെ നോമിന എക്കൗണ്ടിലാണുള്ളത്. ഈ ഓഹരികളെല്ലാം കഴിഞ്ഞമാസം അഞ്ചാം തീയതിയാണ് ഫസ്റ്റ് അബുദാബി ബാങ്കിലേക്ക് മാറ്റിയത്. ഇതില്‍ 2.5 മില്യണ്‍ വരുന്ന ഓഹരികളാണുള്ളത്. സാമ്പത്തിക ക്രമക്കേടുമായ ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍എംസിയുടെ ഓഹരികളില്‍ 64 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എഫ്ടിഎസ്ഇയില്‍ 100 പോയിന്റാണ് ഇടിഞ്ഞത്.