വിആര്‍എസ് എടുത്തവര്‍ക്ക് എട്ടിന്റെ പണി വരുന്നു; കുടിശ്ശിക കിട്ടാന്‍ അടുത്ത സാമ്പത്തിക വര്‍ഷം വരെ കാത്തിരിക്കണം; ആകെ അനുവദിച്ചിട്ടുള്ളത് വെറും 528 കോടി രൂപ

February 04, 2020 |
|
News

                  വിആര്‍എസ് എടുത്തവര്‍ക്ക് എട്ടിന്റെ പണി വരുന്നു; കുടിശ്ശിക കിട്ടാന്‍ അടുത്ത സാമ്പത്തിക വര്‍ഷം വരെ കാത്തിരിക്കണം; ആകെ അനുവദിച്ചിട്ടുള്ളത് വെറും 528 കോടി രൂപ

ന്യൂഡല്‍ഹി:  രാജ്യത്തെ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ജീവനക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  സ്വമേധയായ വിരമിക്കല്‍ പദ്ധതിയായ വിആര്‍എസിന് അപേക്ഷിച്ച എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ അപേക്ഷയ്ക്ക് കുടിശ്ശിക ലഭിക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഒന്നും ഉള്‍പ്പെടുത്തിയിരുന്നില്ല.  ഇതിനായി അടുത്ത സാമ്പത്തിക വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഔ്‌ദ്യോഗികമായി ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതോടെ ജീവനക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവീണു. 

 4ജി സ്‌പെക്ട്രം, ഇരുവിഭാഗം കമ്പനികള്‍ക്കുമുള്ള വിആര്‍എസ് തുക, ജിഎസ്ടി ഇനത്തില്‍ അടയ്‌ക്കേണ്ട തുക എന്നിവയ്്‌ക്കെല്ലാം കൂട്ടിച്ചേര്‍ത്ത് 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ആകെ അനുവദിച്ചിട്ടുള്ളത് 37,268.42 കോടി രൂപയോളമാണ്.  മാത്രമല്ല വിആര്‍എസ് ഇനത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആകെ അനുവദിച്ചിട്ടുള്ള തുക വെറും 528 രൂപയാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍, എംടിഎന്‍എല്‍  എന്നീ സ്ഥാപനങ്ങളെ ലയിപ്പിക്കുക, വിആര്‍എസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 69,000  കോടി രൂപയോളമാണ് സഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. 

എന്നാല്‍ 2020 ല്‍ ബിഎസ്എന്‍എല്‍ പൂര്‍ണമായും 2020 ഡിസംബറോടെ 4ജി രംഗത്തേക്ക് മാറാനുള്ള തയ്യാറെടുപ്പാണ് നടപ്പിലാക്കുന്നത്.  രാജ്യത്ത് അതിവേഗം വളര്‍ച്ച നേടാനുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്. 5ജി രംഗത്തും ബിഎസ്എന്‍എല്‍ വലിയ കുതിച്ചുചാട്ടമാണ് നടപ്പുവര്‍ഷം ലക്ഷ്യമിടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വലി ഏത് വിധമാണ് കരകയറുക എന്നാണ് പലരും ഉറ്റുനോക്കുന്നത്. കമ്പനിക്കാകെ 15,000  കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved