വരാനിരിക്കുന്ന ബജറ്റില്‍ സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക് ഘടകങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ 50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ 5-10 ശതമാനം വരെ ഉയര്‍ത്താന്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ആഭ്യന്തര ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാനുള്ള നീക്കം.
എന്നാല്‍ ഈ ചര്‍ച്ചകള്‍ പരസ്യമല്ലാത്തതിനാല്‍ വിവരം നല്‍കിയ ബന്ധപ്പെട്ട വൃത്തങ്ങള്‍ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി ഏകദേശം 270 കോടി രൂപ മുതല്‍ 280 കോടി രൂപ വരെ (2.7 ബില്യണ്‍ മുതല്‍ 2.8 ബില്യണ്‍ ഡോളര്‍ വരെ) അധിക വരുമാനം ലക്ഷ്യമിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഒരു വൃത്തങ്ങള്‍ അറിയിച്ചു. സമ്പദ്വ്യവസ്ഥയെ ബാധിച്ച കൊറോണ മൂലമുണ്ടായ മാന്ദ്യത്തിനിടയില്‍ വരുമാനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
തീരുവ വര്‍ദ്ധനവ് ഫര്‍ണിച്ചറുകളെയും ഇലക്ട്രിക് വാഹനങ്ങളെയും ബാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സ്വീഡിഷ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ഐകിയ, ടെസ്ല എന്നിവരെ ഈ വര്‍ഷം ഇന്ത്യയില്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഫര്‍ണിച്ചര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് തീരുവ വര്‍ദ്ധനവ് എത്രമാത്രം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇതിനകം ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന കുത്തനെയുള്ള ഡ്യൂട്ടി ഘടനയെക്കുറിച്ച് ഐകിയ, ടെസ്ല എക്‌സിക്യൂട്ടീവുകള്‍ മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുത്തനെയുള്ള തീരുവകളെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ള ഇനങ്ങളുടെ പട്ടികയില്‍ റഫ്രിജറേറ്ററുകള്‍, എയര്‍കണ്ടീഷണറുകള്‍ തുടങ്ങിയ ഉപകരണങ്ങളും ഉള്‍പ്പെടുമെന്നാണ് വിവരം.
ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ വാര്‍ഷിക ഫെഡറല്‍ ബജറ്റ് ഫെബ്രുവരി 1 ന് ഇന്ത്യയുടെ ധനമന്ത്രി അവതരിപ്പിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം സാമ്പത്തിക സങ്കോചത്തിന്റെ നിഴലിനിടയിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നത്.
വിദേശ കമ്പനികളോട് വിവേചനം കാണിക്കുന്നുവെന്ന വ്യവസായ ഉദ്യോഗസ്ഥര്‍ പറയുന്ന നിരവധി നടപടികളാണ് ഇന്ത്യ അടുത്ത കാലത്തായി സ്വീകരിച്ചിട്ടുള്ളത്. പ്രാദേശിക ഉല്‍പാദനത്തിനുള്ള ലക്ഷ്യം നേടുന്നതിന് ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും ഇത്തരം നികുതികള്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.