'കോലിപ്പട'യുടെ ജഴ്‌സിയിലും ഇടം നേടാന്‍ ബൈജൂസ് ആപ്പ്; 1079 കോടി മുടക്കി ഒപ്പോ നേടിയ സ്ഥാനം കൈയ്യടക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഭീമന്‍; മാര്‍ച്ചില്‍ പുറത്ത് വിട്ട കണക്ക് പ്രകാരം വരുമാനം 1430 കോടി; ഒപ്പോയുടെ പേര് ജഴ്‌സിയിലുള്ളത് 2022 മാര്‍ച്ച് വരെ

July 25, 2019 |
|
News

                  'കോലിപ്പട'യുടെ ജഴ്‌സിയിലും ഇടം നേടാന്‍ ബൈജൂസ് ആപ്പ്; 1079 കോടി മുടക്കി ഒപ്പോ നേടിയ സ്ഥാനം കൈയ്യടക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഭീമന്‍;  മാര്‍ച്ചില്‍ പുറത്ത് വിട്ട കണക്ക് പ്രകാരം വരുമാനം 1430 കോടി; ഒപ്പോയുടെ പേര് ജഴ്‌സിയിലുള്ളത് 2022 മാര്‍ച്ച് വരെ

ഡല്‍ഹി: കോടികള്‍ കൊണ്ട് അമ്മാനമാടുന്നതിന്റെ വിജയകഥയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ആപ്പിന് പറയാനുള്ളത്. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ആപ്പ്  കോലിപ്പടയുടെ ജഴ്‌സിയിലും ഇടം നേടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് കമ്പനി ഇപ്പോള്‍ പുറത്ത് വിടുന്നത്. 2022 മാര്‍ച്ച് വരെ ഒപ്പോ ജഴ്‌സില്‍ തിളങ്ങും. 1079 കോടി രൂപയാണ് ഇതിനായി ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ കരാര്‍ തുകയായി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇതേ തുക തന്നെ ബൈജൂസ് ആപ്പും ഇന്ത്യന്‍ ജഴ്‌സിയില്‍ കയറിപ്പറ്റാന്‍ വേണ്ടി ചെലവഴിക്കുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് മൂന്നിന് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യ പോകുന്ന വേളയിലും ഒപ്പോ തന്നെയാകും ജഴ്‌സിയില്‍ തിളങ്ങുക. എന്നാല്‍ സെപ്റ്റംബറില്‍ നടക്കുന്ന സൗത്ത ആഫ്രിക്കന്‍ പര്യടനത്തില്‍ ബൈജൂസ് ആപ്പ് ഈ സ്ഥാനത്ത് വന്നേക്കാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ ലാഭക്കണക്കുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ ക്രിക്കറ്റുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍മാരായ പേടിഎം, ബിറ 91 എന്നിവരുമായി കൈകോര്‍ക്കുമെന്ന വാര്‍ത്തയും ബൈജൂസ് ആപ്പ് പുറത്ത് വിട്ടിരുന്നു. കമ്പനി ലാഭകരമായി മാറിയെന്ന് 2019 മെയ് മാസത്തില്‍ ബൈജൂസ് ആപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്റ്റാര്‍ട്ടപ്പിന്റെ വരുമാനം 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 14.3 ബില്യണ്‍ ഡോളറിലെത്തി. മാത്രമല്ല പണമടച്ച് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും ഇതിന്‍ നിന്നുള്ള വരുമാനം 2018 ജൂണില്‍ 1.26 ദശലക്ഷത്തില്‍ നിന്ന് 2019 മെയ് മാസത്തില്‍ 2.4 ദശലക്ഷമായി ഉയര്‍ന്നുവെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Related Articles

© 2025 Financial Views. All Rights Reserved