7926 കോടി രൂപ വായ്പാ തട്ടിപ്പ്: ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്കെതിരെ സിബിഐ കേസെടുത്തു

December 19, 2020 |
|
News

                  7926 കോടി രൂപ വായ്പാ തട്ടിപ്പ്: ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്കെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം നല്‍കിയ 7926 കോടി രൂപ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ആസ്ഥാനമായ ട്രാന്‍സ്സ്‌ട്രോയ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെ സിബിഐ കേസെടുത്തു. നീരവ് മോദിക്കെതിരായ വായ്പാ തട്ടിപ്പ് തുകയിലും വലിയ വായ്പാ തട്ടിപ്പ് കേസാണിത്.

കമ്പനിയുടെ ഓഫീസിലും ചുറ്റുവട്ടത്തും പ്രതിസ്ഥാനത്തുള്ള ഡയറക്ടര്‍മാരുടെ ഓഫീസിലും മറ്റുമായി സിബിഐ റെയ്ഡ് നടത്തി. വായ്പയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ചെറുകുറി ശ്രീധര്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ റായാപടി സാംബശിവ റാവു, അക്കിനേനി സതീഷ് എന്നിവര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം നീരവ് മോദി ആറായിരം (6000) കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടത്തിയത്. ഇദ്ദേഹത്തിന്റെ അമ്മാവനായ മെഹുല്‍ ചോക്‌സി 7080.86 കോടിയുടെ വായ്പാ തട്ടിപ്പാണ് നടത്തിയത്. ഇതുമായി തുലനം ചെയ്യുമ്പോള്‍ ഏറ്റവും വലിയ വായ്പാ തട്ടിപ്പ് കേസാണ് ഹൈദരാബാദ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved