ജിഎസ്ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങള്‍ക്ക് 16-ാം ഗഡുവായി 5000 കോടി രൂപ അനുവദിച്ചു

February 16, 2021 |
|
News

                  ജിഎസ്ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങള്‍ക്ക് 16-ാം ഗഡുവായി 5000 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ധന വിനിയോഗ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നഷ്ട പരിഹാരത്തിന്റെ 16-ാം പ്രതിവാര ഗഡുവായ അയ്യായിരം കോടി രൂപ അനുവദിച്ചു. ഈ തുകയില്‍ 4,597.16 കോടി രൂപ 23 സംസ്ഥാനങ്ങള്‍ക്കും 402.84 കോടി രൂപ നിയമനിര്‍മ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും (ഡല്‍ഹി, ജമ്മു കശ്മീര്‍, പുതുച്ചേരി) ആണ്അനുവദിച്ചത്. ജി എസ് ടി കൗണ്‍സിലിലെ ബാക്കി 5 സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നിവയ്ക്ക് ചരക്ക് സേവന നികുതി നടപ്പാക്കല്‍ കാരണം വരുമാനത്തില്‍ കുറവില്ല.
 
ഇതുവരെ കണക്കാക്കിയ ജി എസ് ടി നഷ്ടപരിഹാരത്തിന്റെ 86 ശതമാനം തുകയും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മ്മാണ സഭ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കൈമാറിക്കഴിഞ്ഞു.86,729.93 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയത്. 8,270.07 കോടി രൂപ നിയമനിര്‍മ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങക്ക് കൈമാറി.

ജിഎസ്ടി നടപ്പാക്കിയതു മൂലമുണ്ടാകുന്ന 1.10 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടം പരിഹരിക്കാന്‍ 2020 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വായ്പയെടുക്കല്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ്: അയ്യായിരം കോടി രൂപ കൂടി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേക ജാലക സംവിധാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി.2020 ഒക്ടോബര്‍ 23 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 16 തവണ വായ്പയെടുക്കല്‍ പൂര്‍ത്തിയായി. ഈ ആഴ്ച സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുക പ്രത്യേക ജാലക സംവിധാനത്തിലൂടെയുള്ള വായ്പയുടെ 16-ാമത് തവണയാണ്. 4.6480% പലിശ നിരക്കിലാണ് ഈ ആഴ്ച വായ്പയെടുത്തത്.പ്രത്യേക വായ്പാ ജാലകത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ശരാശരി 4.7831% പലിശ നിരക്കില്‍ 95,000 കോടി രൂപ വായ്പായെടുത്തു.

Read more topics: # ജിഎസ്ടി, # GST,

Related Articles

© 2025 Financial Views. All Rights Reserved