ചിക്കന്‍ വ്യാപാരം തകര്‍ച്ചയില്‍; കൊറോണ ഭീതി തന്നെ കാരണം; കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി സ്ഥിതീകരണവും വ്യാപാരികള്‍ക്ക് ഇരുട്ടടിയായി

March 13, 2020 |
|
News

                  ചിക്കന്‍ വ്യാപാരം തകര്‍ച്ചയില്‍; കൊറോണ ഭീതി തന്നെ കാരണം; കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി സ്ഥിതീകരണവും വ്യാപാരികള്‍ക്ക് ഇരുട്ടടിയായി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ മൂലം രാജ്യത്തെ വിവിധ ബിസിനസ് സ്ഥാപനങ്ങളും, സംരംഭങ്ങളും ഏറ്റവും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. വൈറസ് പടരുന്നുവെന്ന ഭീതി മൂലം ജനം കൂട്ടം കൂടി നില്‍ക്കുന്നതില്‍ നിന്നും, പൊതുനിരത്തില്‍ നിന്നും വിട്ടൊഴിയുന്നതായി റിപ്പോര്‍ട്ട്. ഇത് മൂലം രാജ്യത്തെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളെല്ലാം പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. അതേസമയം ചിക്കന്‍ വഴി കൊറോണ പടരുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം വന്നതോടെ ചിക്കന്റെ വിലയിലും, ആവശ്യകതയിലും സംസ്ഥാനത്തും രാജ്യത്തെ വിവിധയിടങ്ങളിലും ഇടിവുണ്ടായി.  

അതേസമയം സംസ്ഥാനത്തെ ഫാമുകളില്‍നിന്നുള്ള കോഴിയിറച്ചിയുടെ മൊത്തവില 42 രൂപയായി കുറയുകയും ചെയ്തു. 65 രൂപയാണ് വിപണികളിലെ കഴിഞ്ഞദിവസത്തെ വില. ഉല്‍പാദകര്‍ നേരിട്ടു നടത്തുന്ന കടകളില്‍ 54 രൂപയാണു വില. എന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങളുടെ വിലയില്‍ കാര്യമായ മാറ്റങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. 

വിലകുറയാനുള്ള പ്രധാന കാരണങ്ങള്‍

കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നതോട സംസ്ഥാനത്ത് ചിക്കന്റെ ആവശ്യകതയില്‍ ഇടിവുണ്ടായി. മാത്രവുമല്ല തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ ചിക്കന്‍ എത്താന്‍ തുടങ്ങി

കൊറോണ ആഗോളതലത്തില്‍ പടര്‍ന്നതോടെ ചിക്കന്‍ വിഭവങ്ങളുടെയും/ചിക്കന്റെയും കയറ്റുമതി തളര്‍ച്ചയിലേക്കെത്തി.  അതേസമയം വിലയിടിവ് മൂലം കര്‍ഷകര്‍ക്ക് ഉത്പ്പാദന ചിലവ് പോലും ലഭിക്കാത്ത സാഹചര്യം ശക്തമായി.  വില ഉയര്‍ന്നു നിന്നപ്പോള്‍ കോഴിക്കുഞ്ഞിന് 45 രൂപയായിരുന്നത് ഇപ്പോള്‍ 8 രൂപയായി കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലും മറ്റും വന്‍തോതില്‍ ലോഡ് കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്. 

അതേസമയം ചിക്കന്റെ ആവശ്യകതയില്‍ 60 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മിക്കയിടങ്ങളിലും കോഴിക്ക് ആവശ്യകത കുറയുകയും ലോഡുകള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്. 

രാജ്യത്തെ വിവിധയിടങ്ങളില്‍ ചിക്കന്റെ വില ഇങ്ങനെ  

കോവിഡ്-19 രാജ്യത്ത് ഭീതി പടര്‍ത്തിയതോടെ ചിക്കന്റെ ആവശ്യകതയില്‍ ഭീമമായ കുറവുണ്ടായി. കോവിഡ്-19 പടരാന്‍ ചിക്കന്‍ കാരണമാകുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ചിക്കന്റെ ആവശ്യകതയില്‍ കുറവ് ഉണ്ടായത്. ജനുവരിയില്‍ 72.50 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്നത് ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ കിലോയ്ക്ക് ശരാശരി 30 രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ചിക്കന്റെ ആവശ്യകതയില്‍ 60 ശതമാനം വരെ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

2006 ല്‍ പക്ഷിപ്പനി മൂലം ഭീതി പടര്‍ത്തിയപ്പോഴും രാജ്യത്തെ കോഴിയിറച്ചി ബിസിനസ് നിശ്ചലമായിരുന്നു.അതിനേക്കാള്‍ ഭീതിയാണ് കോഴി ബിസിനസിനെ ഇപ്പോള്‍ കോിഡ്--19 ബാധിച്ചിരിക്കുന്നത്.  ഇപ്പോള്‍  50 രൂപയ്ക്ക് താഴെയാണ് ചിക്കന് കിലോയ്ക്ക് രാജ്യത്തെ വിവിധയിടങ്ങളില്‍ വില. റായ്പൂരിലും പൂനെയിലും കിലോയ്ക്ക് 30 രൂപ, ബെംഗളൂരുവില്‍ കിലോയ്ക്ക് 35 രൂപ, ഹൈദരാബാദില്‍ 37 രൂപ, ഗുജറാത്തില്‍ 40 രൂപ എന്നങ്ങനെയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ കോഴിയിറച്ചിക്ക് വില. കോമ്പൗണ്ട് ഫീഡ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പുതിയ വിവരം പുറത്തുവിട്ടത്.  

എന്നാല്‍ ഉത്തരേന്ത്യയില്‍ കോഴിയിറച്ചിക്ക് വില സാധാരണ നിലയിലുമാണ്. എന്നാല്‍ ഡല്‍ഹിയിലും, പഞ്ചാബിലും കോഴിയിറച്ചിക്ക് 50 രൂപയ്ക്ക് മുകളിലാണ് കിലോയ്ക്ക് വിലയായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ പ്രതിസന്ധി 2006 ലെ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനേക്കാള്‍ വളരെ വലുതാണെന്ന് കോഴി കമ്പനിയായ സുഗുന ഫുഡ്സ് ചെയര്‍മാന്‍ ബി സൗന്ദരരാജന്‍ പറഞ്ഞു. ''ചിക്കന്‍ ഉപഭോഗം അത്ര മോശമായിരുന്നില്ലെങ്കിലും, വില തകര്‍ന്നതിനാല്‍ കൊറോണ വൈറസ് കോഴി വ്യവസായത്തെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.  തീറ്റയ്ക്കായി ഗോതമ്പ്, അരി തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ വ്യവസായത്തെ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും''സൗന്ദരരാജന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved