സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 5 ലക്ഷം ലാപ്‌ടോപ് നല്‍കാനുള്ള പദ്ധതിയില്‍ നിന്ന് കൊക്കോണിക്‌സ് പുറത്ത്

September 18, 2020 |
|
News

                  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 5 ലക്ഷം ലാപ്‌ടോപ് നല്‍കാനുള്ള പദ്ധതിയില്‍ നിന്ന് കൊക്കോണിക്‌സ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 5 ലക്ഷം ലാപ്‌ടോപ് നല്‍കാനുള്ള പദ്ധതിയുടെ ടെന്‍ഡറില്‍ സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്‌സിനെ ഒഴിവാക്കാന്‍ അട്ടിമറി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഓരോ വര്‍ഷവും ഒറ്റ ഓര്‍ഡറില്‍ കുറഞ്ഞത് 10,000 ലാപ്‌ടോപ്പുകള്‍ വിറ്റ കമ്പനികള്‍ക്കേ സര്‍ക്കാര്‍ പദ്ധതിയില്‍ താല്‍പര്യപത്രം പോലും അയയ്ക്കാന്‍ കഴിയൂ എന്നാണു ടെന്‍ഡര്‍ വ്യവസ്ഥ.

വിദ്യാര്‍ഥികള്‍ക്കായി ഏകദേശം വിദ്യാര്‍ഥികള്‍ക്കായി ഏകദേശം 15,000 രൂപയുടെ ലാപ്‌ടോപ് പുറത്തിറക്കാന്‍ കൊക്കോണിക്‌സിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ (ബിഐഎസ്) അംഗീകാരം ലഭിച്ചിരിക്കെയാണ് ഈ തിരിച്ചടി.

കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ 'കൊക്കോണിക്‌സ്' ഇതുവരെ നാലായിരത്തോളം ലാപ്‌ടോപ്പുകള്‍ മാത്രമാണ് വിറ്റത്. ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കാനുള്ള കമ്പനികളെ എംപാനല്‍ ചെയ്യാന്‍ ഐടി മിഷന്‍ തയാറാക്കിയ ടെന്‍ഡര്‍ വ്യവസ്ഥകള്‍ വന്‍കിട കമ്പനികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.

സര്‍ക്കാരിനു പ്രതിവര്‍ഷം ആവശ്യം വരുന്ന ഒരു ലക്ഷം ലാപ്‌ടോപ്പുകള്‍ നിശ്ചിത നിരക്കില്‍ കൊക്കോണിക്‌സില്‍ നിന്ന് വാങ്ങുമെന്ന ഉറപ്പിന്മേലാണ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കൊക്കോണിക്‌സിന്റെ നിര്‍മാണ യൂണിറ്റ് മണ്‍വിളയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്റല്‍, യുഎസ്ടി ഗ്ലോബല്‍ ഉള്‍പ്പെടെ കമ്പനികള്‍ ഇതിലേക്കു വന്നതും ഈ ഉറപ്പിന്മേലാണ്.

Related Articles

© 2025 Financial Views. All Rights Reserved