റിലയന്‍സ് റീട്ടെയ്‌ലറും കൊക്കകോളയും തമ്മില്‍ സഹകരിക്കും; അംബാനിയുമായി കൊക്കകൊള തലവന്‍ ജെയിംസ് കിംസെ ചര്‍ച്ചകള്‍ നടത്തിയതായി സൂചന; അംബാനിയുമായുള്ള സഹകരണം കൊക്കകോള ബ്രാന്‍ഡിന് വിപണിയില്‍ കൂടുതല്‍ മുന്‍ഗണന ലഭിക്കുമെന്ന പ്രതീക്ഷ

March 05, 2020 |
|
News

                  റിലയന്‍സ് റീട്ടെയ്‌ലറും കൊക്കകോളയും തമ്മില്‍ സഹകരിക്കും; അംബാനിയുമായി കൊക്കകൊള തലവന്‍ ജെയിംസ് കിംസെ ചര്‍ച്ചകള്‍ നടത്തിയതായി സൂചന; അംബാനിയുമായുള്ള സഹകരണം കൊക്കകോള ബ്രാന്‍ഡിന് വിപണിയില്‍ കൂടുതല്‍ മുന്‍ഗണന ലഭിക്കുമെന്ന പ്രതീക്ഷ

മുംബൈ: ബിവറേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊക്കക്കോളയും- മുകേഷ് അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മില്‍  പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന്  റിപ്പോര്‍ട്ട്. ഇരരുവിഭാഗം കമ്പനികളും  റീട്ടെയ്ല്‍ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊക്കകൊളയുടെ ആഗോള ചീഫ് എക്‌സിക്യുട്ടീവ് തലവനായ ജെയിംസ് ക്വിന്‍സെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബബാനിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.  

രാജ്യത്ത് ഏറ്റവും കൂടതല്‍ വിപണി മൂലധനമുള്ള, റീട്ടെയ്ല്‍ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള സഹകരണം കൊക്കകോളയ്ക്ക് ഇന്ത്യയില്‍ കൂടതല്‍ ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍.  അതേസമയം കൊക്കകൊളയുടെ ഉത്പ്പന്നങ്ങള്‍ രാജ്യത്താകെ പടര്‍ന്നുപന്തലിച്ച റിലയന്‍സ് റീട്ടെയ്‌ലര്‍ ഔട്ട്‌ലറ്റ് വഴി വിപണനം ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. എന്നാല്‍ റീട്ടെയ്ല്‍ രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പുവരുത്തുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടന്നതെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.   

എന്നാല്‍ റിലയന്‍സ് റീട്ടെയ്‌ലറിനൊപ്പം വിവിധ സ്പപോണ്‍സര്‍ഷിപ്പ് വഴിയും കൊക്കകൊള തങ്ങളുടെ ബ്രാന്‍ഡ് വിപണിയില്‍ കൂടുതല്‍ പ്രചരിപ്പിക്കാനും നടപ്പുവര്‍ഷം ലക്ഷ്യം ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. നിലവില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്‌ലറിന് നാല് ബില്യണ്‍ ഡോളറിന്റെ മൂല്യം ഉണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കമ്പനിക്ക് നടപ്പുവര്‍ഷത്തില്‍ അധിക വരുമാനവും ലാഭവും കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

ലോകത്തില്‍ ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്ന റീട്ടെയ്ല്‍ സ്ഥാപനമാണ് റിലയന്‍സ് റീട്ടെയ്‌ലര്‍. ഡെലോയിറ്റിന്റെ ഗ്ലോബല്‍ പവേര്‍സ് ഓഫ് റീട്ടെയിലിംഗ് 2020 സൂചിക പ്രകാരമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.2013 മുതല്‍ 2018 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ വിവരങ്ങള്‍ അനുസരിച്ചുള്ള ഫലമാണിത്.

ഡെലോയിറ്റ് തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍, 2018 സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തെ അടിസ്ഥാനമാക്കി 250 സ്ഥാപനങ്ങളെ റാങ്ക് ചെയ്തിട്ടുണ്ട്. അതില്‍ 56-ാം സ്ഥാനത്താണ് ഇന്ത്യയിലെ വമ്പന്‍മാരായ റിലയന്‍സ് റീട്ടയില്‍ ഇടം നേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ സ്ഥാനം 94 ആയിരുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ 6-ാം സ്ഥാനത്തുണ്ടായിരുന്ന റിലയന്‍സ് റീട്ടയില്‍, സിഎജിആര്‍ പ്രകാരം 55.8 ശതമാനം നേട്ടം കൈവരിച്ച് 2018 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാമതെത്തി എന്ന് ഡെലോയിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.  

റിപ്പോര്‍ട്ട് അനുസരിച്ച് റിലയന്‍സ് റീട്ടെയില്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുന്ന ഏക ഇന്ത്യന്‍ കമ്പനി. പകുതിയിലധികം റീട്ടെയില്‍ കമ്പനികളും ജപ്പാനില്‍ നിന്നുള്ളവയാണ്. ഏകദേശം നാലിലൊന്ന് വീതം ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമാണ്. റിലയന്‍സ് റീട്ടെയിലിന്റെ റീട്ടെയില്‍ വരുമാനം 18.5 ബില്യണ്‍ യുഎസ് ഡോളറായി രേഖപ്പെടുത്തി. ഇത് 2011 ലെ സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെ അപേക്ഷിച്ച് 88.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് പതിനായിരത്തിലധികം സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ റീട്ടെയിലര്‍ കൂടിയാണ് ഇവര്‍.

Related Articles

© 2026 Financial Views. All Rights Reserved