ചൈനയിലെ കൊറോണ വൈറസ് ആഘാതം മുതലെടുത്ത് ഇന്ത്യ; സൗരോര്‍ജ്ജ വ്യവസായത്തില്‍ ചുവടുറപ്പിക്കാന്‍ പദ്ധതി; ഉല്‍പാദന അടിത്തറ വര്‍ധിപ്പിക്കുക ലക്ഷ്യം

February 24, 2020 |
|
News

                  ചൈനയിലെ കൊറോണ വൈറസ് ആഘാതം മുതലെടുത്ത് ഇന്ത്യ; സൗരോര്‍ജ്ജ വ്യവസായത്തില്‍ ചുവടുറപ്പിക്കാന്‍ പദ്ധതി; ഉല്‍പാദന അടിത്തറ  വര്‍ധിപ്പിക്കുക ലക്ഷ്യം

ചൈനയില്‍ ഉണ്ടായിട്ടുള്ള കൊറോണ വൈറസ് ബാധ മൂലം ലോകം മുഴുവന്‍ പ്രതിസന്ധത്തിലായിരിക്കുന്ന വാര്‍ത്ത ഇതിനോടകം വന്നുകഴിഞ്ഞതാണ്. സൗരോര്‍ജ്ജ വ്യവസായത്തിലും ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പുറത്ത് വന്നു തുടങ്ങി. ഉല്‍പാദനത്തില്‍ കാലതാമസം, ഗുണനിലവാര പരിശോധനയുടെ അഭാവം, ഘടകങ്ങളുടെ ലഭ്യതക്കുറവ് എന്നിവയെക്കുറിച്ച് ചൈനീസ് വ്യാപാരികള്‍ ഇന്ത്യന്‍ ഡവലപ്പര്‍മാരെ അറിയിച്ചിരിക്കുകയാണ്. അതേസമയം ഈ പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് അവസരമുണ്ടെന്ന് ഇന്ത്യന്‍ സൗരോര്‍ജ്ജ വ്യവസായ ക്യാപ്റ്റന്‍മാര്‍ വിശ്വസിക്കുന്നു.

ഒരു സോളാര്‍ പ്രോജക്റ്റിന്റെ മൊത്തം ചെലവിന്റെ 60% മൊഡ്യൂളുകള്‍ വഹിക്കുന്നു. ഇന്ത്യന്‍ സൗരോര്‍ജ്ജ ഘടക വിപണിയില്‍ ചൈനീസ് കമ്പനികളാണ് ആധിപത്യം പുലര്‍ത്തുന്നത്. ഇവിടെ ഉപയോഗിക്കുന്ന സോളാര്‍ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും 80 ശതമാനവും വിതരണം ചെയ്യുന്നത് ചൈനീസ് കമ്പനികളാണ്. സോളാര്‍ സെല്ലുകള്‍ക്ക് മൂന്ന് ജിഗാവാട്ടും (ജിഗാവാട്ട്), കാറ്റാടി വൈദ്യുതി ഉപകരണങ്ങള്‍ക്ക് 10 ജിഗാവാട്ടും മാത്രമാണ് ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന ശേഷി.

കൊറോണ വൈറസ് പ്രതിസന്ധി ചൈനയ്ക്കപ്പുറം വൈവിധ്യമാര്‍ന്ന ഉല്‍പാദന അടിത്തറ സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ കഴിവില്ലായ്മയെ പ്രതിഫലിപ്പിക്കുന്നു. ഈ അനുഭവത്തെ അടിസ്ഥാനമാക്കി, ഇന്ത്യന്‍ കമ്പനികള്‍ക്ക് സോളാര്‍ സെല്‍, മൊഡ്യൂള്‍, ഇന്‍വെര്‍ട്ടര്‍ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച അവസരമാണിതെന്ന് ഹീറോ ഫ്യൂച്ചര്‍ എനര്‍ജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ ജെയിന്‍ പറഞ്ഞു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കള്‍ക്കും ഉല്‍പാദനത്തിനുമായി ലോകം ചൈനയെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് വെളിപ്പെട്ടതാണ്.ഈ സമയം ആഗോള കമ്പനികളുടെ ബദല്‍ ഉല്‍പാദന കേന്ദ്രമായി ഇന്ത്യ നിലകൊള്ളുമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ചൈനയിലെ തടസ്സം കാരണം ഇന്ത്യയ്ക്ക് ബദല്‍ ഉല്‍പാദന കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍ തുറന്നുകിട്ടിയതിനാല്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വരുകയാണ്.

2022 വരെ 80 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമുള്ള ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതിയാണ് ഇത്. 2023-30 കാലയളവില്‍ ഈ കണക്ക് മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ച് 300 ബില്യണ്‍ ഡോളറായി മാറും. 2018-19 ല്‍ ഇന്ത്യ 2.16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക്ക് (പിവി) സെല്ലുകള്‍, പാനലുകള്‍, മൊഡ്യൂളുകള്‍ എന്നിവ ഇറക്കുമതി ചെയ്തിരുന്നു. നിലവില്‍, ഇന്ത്യയില്‍ 367,280 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷിയുണ്ട്. അതില്‍ 23% അഥവാ 84,399 മെഗാവാട്ട് ശുദ്ധമായ ഊര്‍ജ്ജ പദ്ധതികളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നു. ആഗോളതലത്തില്‍, കാലാവസ്ഥാ പ്രതിബദ്ധതയുടെ ഭാഗമായി 2022 ഓടെ 175 ജിഗാവാട്ടും 2030 ഓടെ 500 ജിഗാവാട്ടും ശേഷി കൈവരിക്കാനുള്ള വിപുലീകരണ പദ്ധതികളുള്ള  പുനരുപയോഗ ഊര്‍ജ്ജ ഉല്‍പാദകരില്‍ ഒന്നാണ് ഇന്ത്യ.

ചൈനയുടെ സോളാര്‍ പാനല്‍ നിര്‍മ്മാണ വ്യവസായത്തെ സംബന്ധിച്ചിടത്തോളം പ്രധാന ആഗോള വിപണികള്‍ യുഎസും ഇന്ത്യയുമാണ്. ഇറക്കുമതിയിലെ കുതിച്ചുചാട്ടം എന്‍ഡിഎ സര്‍ക്കാരിനെ  മുന്‍കാലയളവില്‍ ചൈനയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത സോളാര്‍ സെല്ലുകള്‍ക്കും മൊഡ്യൂളുകള്‍ക്കും 2018 ജൂലൈ 30 മുതല്‍ സുരക്ഷാ തീരുവ ചുമത്താന്‍ കാരണമായി. ഈ വര്‍ഷം ജൂലൈയില്‍ ഇത് അവസാനിക്കും. ഹരിത ഊര്‍ജ്ജ ഉപകരണങ്ങളായ സോളാര്‍ സെല്ലുകള്‍, മൊഡ്യൂളുകള്‍ എന്നിവയുടെ ഇറക്കുമതിയുടെ തീരുവ വര്‍ധിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം കേന്ദ്ര ബജറ്റ് അംഗീകരിച്ചു.

ഈ പ്രതിസന്ധി ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ പാതയെ ബാധിച്ചേക്കാം. കൊറോണ വൈറസ് ആഘാതം നീണ്ടുനില്‍ക്കുകയാണെങ്കില്‍ 16,000 കോടി രൂപ മൂല്യമുള്ള ഏതാണ്ട് 3 ജിഗാ വാട്ട് (ജിഡബ്ല്യു) സൗരോര്‍ജ്ജ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസമുണ്ടാകുകയും പിഴ ഈടാക്കാന്‍ കാരണമാകുമെന്നും ക്രിസില്‍ പറയുന്നു. ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയാല്‍ പ്രോജക്ട് കമ്മീഷനിംഗ് വിപുലീകരിക്കണമെന്ന ഡവലപ്പര്‍മാരുടെ അഭ്യര്‍ത്ഥന സര്‍ക്കാരും കരാര്‍ സ്ഥാപനങ്ങളും പരിഗണിക്കുമെന്ന് പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയ സെക്രട്ടറി ആനന്ദ് കുമാര്‍ പറഞ്ഞു. സൗരോര്‍ജ്ജ ഉല്‍പാദന ശേഷിയിലേക്കുള്ള ഏതൊരു ശ്രമവും സര്‍ക്കാരിനോടൊപ്പമുള്ള വഴി കണ്ടെത്തും.

Related Articles

© 2025 Financial Views. All Rights Reserved