മാര്‍ച്ച് മാസം മുതല്‍ ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കിയത് 1.78 കോടി ടിക്കറ്റുകള്‍; ബുക്കിങ് തുകയേക്കാള്‍ കൂടുതല്‍ റീഫണ്ട്

August 24, 2020 |
|
News

                  മാര്‍ച്ച് മാസം മുതല്‍ ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കിയത് 1.78 കോടി ടിക്കറ്റുകള്‍; ബുക്കിങ് തുകയേക്കാള്‍ കൂടുതല്‍ റീഫണ്ട്

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ 1.78 കോടി ടിക്കറ്റുകള്‍ റദ്ദാക്കിയെന്ന് ഇന്ത്യന്‍ റെയില്‍വെ. 2727 കോടി രൂപ റീഫണ്ട് നല്‍കിയെന്നും റെയില്‍വെ വ്യക്തമാക്കി. മാര്‍ച്ച് 25 മുതലാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയത്. അന്ന് മുതലുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ടിക്കറ്റ് ബുക്കിങില്‍ നിന്നും നേടിയതിനെക്കാള്‍ കൂടുതല്‍ തുക റീഫണ്ട് നല്‍കിയതും ഇതാദ്യമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 11വരെ 3660.08 കോടി രൂപ റെയില്‍വെ റീഫണ്ട് നല്‍കിയിരുന്നു. അതേസമയം, 17309.1 കോടി രൂപ ഇതേ കാലത്ത് ടിക്കറ്റ് ബുക്കിങില്‍ നിന്നും നേടിയിരുന്നു.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ യാത്രകള്‍ക്കായി നേരത്തെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളാണ് റദ്ദാക്കിയത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗറാണ് വിവരാവകാശ നിയമ പ്രകാരം ചോദ്യം ഉന്നയിച്ചത്. കൊവിഡ് കാലത്ത് റദ്ദാക്കിയ ടിക്കറ്റുകള്‍ക്ക് കാന്‍സലേഷന്‍ ചാര്‍ജുകള്‍ ഈടാക്കിയിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved