സിഎസ്ബി ബാങ്കിന്റെ ഐപിഒ ഇന്ന്; നിക്ഷേപകര്‍ ഒഴുകിയെത്തുമെന്ന പ്രതീക്ഷ

November 22, 2019 |
|
News

                  സിഎസ്ബി ബാങ്കിന്റെ ഐപിഒ ഇന്ന്; നിക്ഷേപകര്‍ ഒഴുകിയെത്തുമെന്ന പ്രതീക്ഷ

തിരുവനന്തപുരം: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ബാങ്കുകളിലൊന്നായ സിഎസ്ബി പ്രാഥമിക ഓഹരി വില്‍പ്പന ഐപിഒ ഇന്നാരംഭിക്കും. പ്രാഥമിക ഓഹരി വ്ില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഏകദേശം 410 കോടി രൂപയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.  ഈ മാസം 26 വരെ നീണ്ടു നില്‍ക്കുന്ന ഐപിഒയിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തുമെന്നാണ് ബാങ്ക് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഓഹരി വിപണിയിലേക്ക് പ്രതീക്ഷേെയാടെയാണ് ബാങ്ക് അധികൃതര്‍ കാണുന്നത്. അതേസമയം ഓഹരി വിപണിയിലേക്ക്് ഞങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നതന്നും കേരളം ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളിലുള്ള മാറ്റം പ്രതിഫലിക്കുമെന്നും മാനേജിങ് ഡയറക്ടറും, സിഇഒയുമായ സിവിആര്‍ രാജേന്ദ്രന്‍ വ്യക്താക്കി. 

ഐപിഒയിലൂടെ കേരളത്തിലെ ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ വിപുലീകരണം നടത്തനാനും സിഎസ്ബി ലക്ഷ്യമിടും.  ആദ്യദിനത്തില്‍ 10 രൂപ മുകവിലയുള്ള ഓഹരി വില്‍പ്പനയാകും നടക്കുക. 246 ദശലക്ഷം വരുന്ന ഓഹരികളാകും ആദ്യഘട്ടങ്ങളില്‍ അരങ്ങേറുക. നിലവില്‍ ഓഹരികള്‍  ഒഹരി വില്‍പ്പനിയിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക, കേരളത്തിന് പുറത്തേക്ക് ബാങ്കിന്റെ പ്രവര്‍ത്തനം ശക്തിപ്പെടത്തുക എന്ന ലക്ഷ്യമാണ് നടത്തുന്നത്. 

അതസമയം നിക്ഷേപകര്‍ കുറഞ്ഞത് 75 ഓഹരികളോ അതിന്റെ ഗുണിതങ്ങളോ സ്വന്തമാക്കാന്‍ അവസരങ്ങളുണ്ടായേക്കും. ഒഹാരി വില്‍പ്പന നിലനവില്‍ ബോംബൈ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിലും, നാഷണല്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിലും ലിസ്റ്റ് ചെയ്യാനാണ് സാധ്യത. ഐപിഒയിലൂടെ നിര്‍ദ്ദിഷ്ട സമാഹരണമായി 24 കോടി രൂപയോളമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അതേസമയം ഐപിഒ മൂലം ബാങ്കിന്റെ പ്രധാന പ്രൊമോട്ടര്‍മാരായ ഫെയര്‍ഫോക്‌സിന്റെ ഓഹരികളില്‍ വലിയ മാറ്റങ്ങളുണ്ടാകില്ല. 2018 ലാണ് കനേഡിയന്‍ കോടീശ്വരനായ പ്രേം വാട്‌സ സിഎസ്ബി ബാങ്കിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്. 

Related Articles

© 2025 Financial Views. All Rights Reserved