കശ്മീരില്‍ കുങ്കുമപ്പൂ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി; വിളവ് വെറും 4.5 ടണ്‍

January 13, 2020 |
|
News

                  കശ്മീരില്‍ കുങ്കുമപ്പൂ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി; വിളവ് വെറും 4.5 ടണ്‍

ജമ്മു: കശ്മീരില്‍ കുങ്കുമപ്പൂ കര്‍ഷകര്‍ക്ക് ഇത്തവണ തിരിച്ചടി. 2019ല്‍ വിളവെടുക്കാന്‍ സാധിച്ചത് വെറും 4.5 ടണ്‍ കുങ്കുമപ്പൂ മാത്രമാണ്. എന്നാല്‍ 16ടണ്‍ ആയിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. ആഗോള കുങ്കുമപ്പൂ മാര്‍ക്കറ്റില്‍ പൊന്നുംവിലയാണ് കശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂവിന് . എന്നാല്‍ ഇത്തവണ കനത്ത മഞ്ഞുവീഴ്ചയാണ് വിനയായത്. അനുകൂല കാലാവസ്ഥ ഉണ്ടായിരുന്നുവെങ്കില്‍ പ്രതീക്ഷിച്ച വിളവ് ലഭിക്കുമായിരുന്നുവെന്ന് കശ്മീര്‍ കര്‍ഷകര്‍ പറയുന്നു. ഡിസംബറില്‍ തുടങ്ങേണ്ട മഞ്ഞുവീഴ്ച ഒരു മാസം നേരത്തെയാണ് ഇത്തവണ എത്തിയത്.

ഇതാണ് പ്രതിസന്ധികളുണ്ടാക്കിയത്.കശ്മീരിന്റെ സാമ്പത്തിക മേഖലയുടെ ഇരുപത് ശതമാനവും കുങ്കുമ കൃഷിയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. 5707 ഏകര്‍ഭൂമിയിലാണ് മുമ്പ് കൃഷി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ 2462 ഏകറില്‍ മാത്രാണ് കൃഷിയുള്ളത്. മഞ്ഞുവീഴ്ചയെ കൂടാതെ കശ്മീരിലെ രാഷ്ട്രീയ പ്രതിസന്ധികളും സംഘര്‍ഷങ്ങളും കശ്മീരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

കശ്മീര്‍ കുങ്കുമത്തിന്റെ മഹത്വത്തിന്റെ നാളുകള്‍ കഴിഞ്ഞുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. വന്‍ ആശങ്കകളിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്ന് അവര്‍ പറഞ്ഞു. അഭൂതപൂര്‍വമായ കാലാവസ്ഥയും ശരിയായ ജലസേചന സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ ഓരോ വര്‍ഷവും കുങ്കുമപ്പൂവ് കുറയുന്നു.കഴിഞ്ഞ 2010 ല്‍ പ്രത്യേകിച്ചും 2010 ന് ശേഷം തുടര്‍ച്ചയായ വരണ്ട കാലാവസ്ഥയുണ്ട്. ജലസേചന സൗകര്യങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ ഞങ്ങള്‍ മഴയെ ആശ്രയിക്കുമായിരുന്നില്ല. വിലയേറിയ വിളയോട് സര്‍ക്കാര്‍ വലിയ ആശങ്ക കാണിക്കുന്നില്ല. അധികൃതര്‍ പദ്ധതികള്‍ ശരിയായി നടപ്പാക്കുന്നില്ല. കൊയ്‌തെടുത്ത കുങ്കുമപ്പൂവിന്റെ വലിയൊരു ഭാഗവും ആളുകള്‍ വിറ്റുകഴിഞ്ഞിട്ടുണ്ടെന്നും 'കര്‍ഷകര്‍ പറഞ്ഞു.

 

 

Related Articles

© 2025 Financial Views. All Rights Reserved